കോഴിക്കോട് : നിപ്പ ബാധിച്ച് മരിച്ച 12 കാരന്റെ സമ്പർക്ക പട്ടിക ഇനിയും ഉയർന്നേക്കാമെന്ന് എംഎൽഎ പി ടി എ റഹീം. അവലോകന യോഗത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നാണ് കൂടുതൽ സമ്പർക്കം ഉണ്ടായിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
കുട്ടിയുടെ വീടിരിക്കുന്ന പാഴൂർ മേഖലയിൽ സമ്പർക്ക പട്ടികയിൽ ആകെ ഉള്ളത് പതിനെട്ട് പേരാണ്. സമ്പർക്ക പട്ടികയിൽ ഏറിയ പങ്കും ആരോഗ്യപ്രവർത്തകരാണ്. പ്രദേശത്തെ വവ്വാലുകളെ ആവാസവ്യവസ്ഥയിൽനിന്ന് ഓടിച്ച് വിടരുതെന്ന് നാട്ടുകാർക്ക് നിർദ്ദേശം നൽകാൻ അവലോകന യോഗത്തിൽ തീരുമാനമായതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതുവരെ 251 പേരാണ് കുട്ടിയുടെ സമ്പർക്കപട്ടികയിൽ ഉള്ളത്. ഇതിൽ 32 പേർ ഹൈറിസ്ക് വിഭാഗത്തിലാണ്. ഇവരെ നിരീക്ഷണത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവിൽ കുട്ടിയുമായി സമ്പർക്കത്തിലേർപ്പെട്ട എട്ട് പേർക്കാണ് രോഗലക്ഷണങ്ങൾ ഉള്ളത്.
Comments