ബാഴ്‌സലോണ: ചാമ്പ്യൻസ് ലീഗിന് ഇന്ന് തുടക്കം. കഴിഞ്ഞ തവണത്തെ ഏറ്റവും വലിയ നാണക്കേടിന് പകരം വീട്ടാൻ ബാഴ്‌സയ്‌ക്കാവുമോ എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നു. ബയേൺ മ്യൂണിച്ച് കഴിഞ്ഞ സീസണിൽ എട്ടു ഗോളിനാണ് മെസിയുടെ ബാഴ്‌സയെ തകർത്തുവിട്ടത്.
ഇത്തവണ മെസിയില്ലാത്ത ബാഴ്‌സയാണ് ബയേണിനെ നേരിടാനിറങ്ങുന്നത്. എന്നാൽ അന്ന് ബയേണിനായി രണ്ടു ഗോളടിച്ച ഫിലിപ്പെ കുടിഞ്ഞോ ഇത്തവണ ബാഴ്‌സുടെ ജേഴ്‌സിയിൽ ഇറങ്ങുന്നു എന്നതാണ് ആരാധകരെ ആവേശത്തിലാക്കുന്നത്. അതേസമയം സെർജിയോ അഗ്യൂറോ, മാർട്ടിൻ ബ്രാത്ത് വെയ്റ്റ്, അൻസു ഫാത്തി, ഒസ്മൻ ഡംബല്ലേ എന്നിവരെല്ലാം പരിക്കിന്റെ പടിയിലാണെന്നത് ബാഴ്‌സക്ക് ഉണ്ടാക്കുന്ന ക്ഷീണം ചെറുതല്ല. കുടിഞ്ഞോയ്‌ക്കൊപ്പം മംഫിസ് ഡിപ്പേയിലാണ് പ്രതീക്ഷയുള്ളത്.
ലെവൻഡോവ്‌സ്‌ക്കി തന്നെ നയിക്കുന്ന ബയേണിന്റെ കുന്തമുനകളായി മുള്ളറും സനേയും ഗോരെസ്‌കയും കിമ്മിച്ചും ടീമിന്റെ കരുത്ത് പതിന്മടങ്ങ് കൂട്ടുകയാണ്. ജൂലിയൻ നാഗെൽസ്മാനാണ് ബയേണിന്റെ പരിശീലകൻ. 13 കളിയിൽ എട്ടിലും ജയിച്ചത് മ്യൂണിച്ചാണ് എന്നതാണ് ചാമ്പ്യൻസ് ലീഗിൽ ജർമ്മൻ ക്ലബ്ബിന്റെ മുൻതൂക്കം.
Comments