കോട്ടയം: സിപിഐക്കെതിരെ കേരള കോൺഗ്രസ് എം എൽഡിഎഫിന് പരാതി നൽകും. സിപിഐ യോജിച്ച് പ്രവർത്തിക്കുന്നില്ലെന്ന് കാട്ടിയാണ് പരാതി നൽകുക. എതിർ ചേരിയിലുള്ളവരോടെന്ന പോലെയാണ് സിപിഐ പെരുമാറുന്നത്. സിപിഐ റിപ്പോർട്ട് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നതിന് വേണ്ടിയാണെന്നും കോരള കോൺഗ്രസ് എം ആരോപിക്കുന്നു. സിപിഐയ്ക്ക് മുന്നണിയിലെ രണ്ടാം സ്ഥാനം നഷ്ടമാകുമോ എന്ന ആശങ്കയാണ്. കടുത്തുരുത്തിയിലും പാലായിലും സിപിഐയുടെ സഹായം ലഭിച്ചില്ലെന്നും കേരള കോൺഗ്രസ് ആരോപിക്കുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയായിരുന്നു സിപിഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. ജോസ് കെ. മാണിയുടെ പാലായിലെ തോൽവിക്ക് കാരണം ജനകീയ അടിത്തറ ഇല്ലായ്മയാണെന്ന് സിപിഐയുടെ അവലോകന റിപ്പോർട്ടിൽ പറയുന്നു. കേരള കോൺഗ്രസ് (എം) ഇടതുമുന്നണിയിലേക്കു മാറിയതിന്റെ ഗുണം എൽ.ഡി.എഫിന് ഉണ്ടായിട്ടില്ല. കേരള കോൺഗ്രസും എൽ.ജെ.ഡി.യും മുന്നണി വിട്ടത് യു.ഡി.എഫിനെ ദുർബലപ്പെടുത്താൻ സഹായിച്ചിട്ടുണ്ടെങ്കിലും അത് എൽ.ഡി.എഫിന് വോട്ടായി മാറിയില്ല. കടുത്തുരുത്തിയിലും പാലായിലും ഇടതുമുന്നണി തോറ്റതോടെ കേരള കോൺഗ്രസിന്റെ ശക്തി ബോധ്യമായി. പാലായിൽ ജോസ് കെ. മാണിയല്ലാതെ നേരത്തേ ഇടതുമുന്നണിയിലുള്ള പാർട്ടിയിലെ ആരെങ്കിലുമാണ് മത്സരിച്ചതെങ്കിൽ ജയിക്കുമായിരുന്നു എന്നും തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലുണ്ട്.
Comments