ലണ്ടൻ: പ്രീമിയർ ലീഗിൽ ഏറെ നാളുകൾക്ക് ശേഷം ഒന്നാം സ്ഥാനത്തേക്ക് കയറി ചെൽസി. ഇന്നലെ നടന്ന അഞ്ചാം മത്സരത്തിൽ ടോട്ടനത്തിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് നീലപ്പട തകർത്തത്.
കളിയുടെ ആദ്യപകുതിയിൽ ഇരുടീമുകളും പരസ്പരം പ്രതിരോധിച്ചതോടെ ഗോളുകൾ വീണില്ല. എന്നാൽ രണ്ടാം പകുതിയിൽ മൂന്ന് ഗോളുകൾ അടിച്ച് ചെൽസി പുതിയ സീസണിൽ തങ്ങൾ കരുത്തോടെ തിരിച്ചുവരുന്ന പ്രകടനമാണ് നടത്തുന്നത്. തിയാഗോ സിൽവ(49), എൻഗോളോ കാന്റേ (57), അൻോണിയോ റൂഡിഗർ(92) എന്നിവരാണ് ഗോളുകൾ നേടിയത്.
മറ്റ് മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ആഴ്‌സണലും ആസ്റ്റൺ വില്ലയും ജയം നേടി. മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നിനെതിരെ വെസ്റ്റ്ഹാമിനേയും ആഴ്‌സൺ ബേൺലിയേയും ആസ്റ്റൺ വില്ല എവർട്ടണിനേയും തോൽപ്പിച്ചു.
35-ാം മിനിറ്റിൽ ആദ്യ ഗോൾ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ക്രിസ്റ്റിയാനോ റൊണാൾ ഡോയാണ് നേടിയത്. രണ്ടാം ഗോൾ ജെസ്സേ ലിൻഗാർഡ് 89-ാം മിനിറ്റിലും നേടി. വെസ്റ്റ് ഹാമിനായി സെയ്ദി ബെന്റഹ്മ(30) ആശ്വാസ ഗോൾ നേടി.
മൂന്നാം മത്സരത്തിൽ ആഴ്‌സണൽ ഒരു ഗോളിനാണ് ബേൺലിയെ തോൽപ്പിച്ചത്. 30-ാം മിനിറ്റിൽ മാർട്ടിന് ഒഡേഗാർഡാണ് ഗോൾനേടിയത്. മറ്റൊരു പോരാട്ടത്തിൽ ആസ്റ്റൺ വില്ല എവർട്ടണിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു. മാറ്റി കാഷ്(66), ലയോൺ ബെയ്‌ലി(75) എന്നിവരാണ് ഗോളുകൾ നേടിയത്. ലൂകാസ് ഡിഗ്നേയുടെ സെൽഫ് ഗോൾ (69) എവർട്ടണിന് വിനയായി.
Comments