ന്യൂഡൽഹി: നാൾക്കുനാൾ ഇന്ത്യയും ചൈനയും ശക്തരായി വളരുകയാണെന്ന് .പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ മുംബൈ കോൺസുൽ ജനറൽ
ടാങ് ഗുവോയ് പറഞ്ഞു.ഇരു രാജ്യങ്ങളുടെയും വളർച്ച പരസ്പരമോ മറ്റു രാജ്യങ്ങൾക്കോ ഭീഷണിയാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.പരസ്പരധാരണയുണ്ടെങ്കിൽ ഇരു രാജ്യങ്ങളുടേയും വളർച്ച വേഗത്തിലാകുമെന്ന് ടാങ് വ്യക്തമാക്കി. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ 72-ാം വാർഷികവും ഇന്ത്യ-ചൈന നയതന്ത്ര ബന്ധത്തിന്റെ 71-ാമത് വാർഷികവും ആഘോഷിക്കുന്ന ചടങ്ങിലാണ് ടാങിന്റെ പ്രസ്താവന.
ചരിത്രത്തിൽ നിന്ന് പഠിച്ചുകൊണ്ട് പരസ്പര ധാരണ വർദ്ധിപ്പിക്കുകയും സംയുക്ത വികസനവും പൊതുവായ അഭിവൃദ്ധിയും ലക്ഷ്യമാക്കി ഒരുമിച്ച് പ്രവർത്തിക്കുകയുമാണ് വേണ്ടതെന്ന് ടാങ് അഭിപ്രായപ്പെട്ടു.
സംയുക്തമായി സമുദ്ര നയം നടപ്പിലാക്കാനും ഇതിലൂടെ സമുദ്ര സമ്പദ്വ്യവസ്ഥയെ സമ്പന്നമാക്കാനും കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം 2021 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ചൈനയുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി വ്യാപാരം റെക്കോർഡിലെത്തി.ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 100 ബില്യൺ ഡോളറിലെത്തി.ഇന്ത്യയുടെ കയറ്റുമതിയും അതിവേഗം വളരുന്നുണ്ട്.
Comments