ഗാസ: വെസ്റ്റ് ബാങ്ക് മേഖലയിൽ അനധികൃതമായി കയറിയ പലസ്തീൻ പ്രക്ഷോഭകാരികളെ അടിച്ചോടിച്ച് ഇസ്രയേൽ സൈന്യം. സംഘർഷത്തിൽ 44 പേർക്ക് പരിക്കേറ്റതായി പലസ്തീൻ റെഡ് ക്രസന്റ് അറിയിച്ചു.
അതിർത്തി മേഖലയിലെ സംഘർഷത്തിൽ 44 പലസ്തീൻ പ്രക്ഷോഭകാരികൾക്ക് പരിക്കേറ്റു. വെസ്റ്റ് ബാങ്ക് പ്രവിശ്യയിലെ അതിർത്തി ജില്ലകളായ ബെയ്ത, ബയ്ത് ദജാൻ എന്നിവിടങ്ങളിലാണ് അനധികൃതമായി ജനക്കൂട്ടം ഇരച്ചുകയറിയത്. വെസ്റ്റ് ബാങ്കിലെ നാബ്ലുസ് നഗരത്തിൽ വെച്ചാണ് സംഘർഷമുണ്ടായത്. പലസ്തീനികളെ നേരിടാൻ ഇസ്രായേൽ സൈന്യമാണ് ആദ്യം ഇറങ്ങിയതെന്നും റെഡ് ക്രസന്റ് പ്രസ്താവനയിൽ അറിയിച്ചു.
അതിർത്തികടന്ന് അപ്രതീക്ഷിതമായി ഒത്തുകൂടിയവർക്കെതിരെയാണ് സൈനിക നടപടിയുണ്ടായത്. ഇസ്രായേലി പോലീസ് അതിർത്തിയിലേക്ക് എത്താൻ വൈകിയ തോടെയാണ് പ്രക്ഷോഭകാരികൾ അക്രമത്തിനൊരുങ്ങിയത്. ഇതോടെ ഇടപെട്ട സൈന്യം ശക്തമായ പ്രതിരോധം തീർക്കുകയായിരുന്നു. ഇസ്രയേലിനെതിരെ ഗാസമേഖലയിൽ മുദ്രാവാക്യം വിളികളുമായി എത്തിയവർ സ്ഫോടക വസ്തുക്കൾ എറഞ്ഞതോടെയാണ് സൈന്യം പ്രതികരിച്ചതെന്നാണ് ഐ.ഡി.എഫ് മേധാവികൾ നൽകുന്ന സൂചന.
ഗാസ-വെസറ്റ് ബാങ്ക് മേഖലയിലും കിഴക്കൻ ജറുസലേമിലും അവകാശവാദം പലസ്തീൻ തുടരുകയാണ്. എന്നാൽ പലസ്തീനികൾക്ക് സ്വയംഭരണത്തിനായി ഒരു പ്രദേശവും വിട്ടുകൊടുക്കില്ലെന്ന നയത്തിൽ നിന്നും ഒരു കാരണവശാലും പിന്തിരിയില്ലെന്നും ഇസ്രയേൽ ആവർത്തിച്ചു.
Comments