രാജ്യത്ത് ഭീകരവാദം പ്രോത്സാഹിപ്പിക്കില്ല; എല്ലാവരുമായും നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്നും താലിബാൻ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

രാജ്യത്ത് ഭീകരവാദം പ്രോത്സാഹിപ്പിക്കില്ല; എല്ലാവരുമായും നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്നും താലിബാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2021, 06:48 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അഫ്ഗാനിസ്താനിലെ പുതിയ ഭരണകൂടം ഒരു രാജ്യത്തിനും ഭീഷണിയാകില്ലെന്ന് താലിബാൻ. മോസ്‌കോയിൽ ചേർന്ന വിവിധ രാജ്യങ്ങളുടെ കൂടിക്കാഴ്ചയിലാണ് താലിബാൻ ഉപപ്രധാനമന്ത്രി അബ്ദുൾ സലാം ഹനാഫി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുൾപ്പെടെ 10 രാജ്യങ്ങൾ റഷ്യ ആതിഥേയത്വം വഹിച്ച ഈ അന്താരാഷ്‌ട്ര കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു. തങ്ങൾ ഒരു രാജ്യത്തിനും ഭീഷണിയാകില്ലെന്നും, രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കില്ലെന്നും ഹനാഫി പറഞ്ഞു. മറ്റ് രാജ്യങ്ങളുമായി സൗഹാർദ്ദപരമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും ഹനാഫി കൂട്ടിച്ചേർത്തു.

അഫ്ഗാന്റെ മണ്ണ് അയൽരാജ്യങ്ങൾക്കെതിരായ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നില്ലെന്ന് താലിബാൻ ഉറപ്പു വരുത്തണമെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലവ്‌റോവ് പറഞ്ഞു. രാജ്യത്ത് ഭീകരവാദം വളരുന്നില്ലെന്ന് ഉറപ്പാക്കേണ്ട ബാധ്യത താലിബാനുണ്ട്. ഐഎസ്, അൽഖ്വയ്ദ എന്നീ ഭീകരസംഘടനകൾ അവരുടെ പ്രവർത്തനങ്ങൾ രാജ്യത്ത് ഇപ്പോൾ വിപുലീകരിക്കുന്നതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. ഭീകരവാദത്തിന് പണം കണ്ടെത്താനുള്ള ലഹരിമരുന്ന് കച്ചവടവും ആഗോളസമാധാനത്തിന് ഭീഷണിയാണ്. എല്ലാവർക്കും പങ്കാളിത്തമുള്ള ഭരണകൂടം അഫ്ഗാനിൽ വരുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും ലവ്‌റോവ് പറഞ്ഞു.

ചർച്ചയിൽ ഇന്ത്യയും സമാന നിലപാട് സ്വീകരിച്ചതായാണ് വിവരം. വിദേശ മന്ത്രാലയത്തിലെ പാക്ക്-അഫ്ഗാൻ-ഇറാൻ ഡെസ്‌കിന്റെ മേധാവിയായ ജോയിന്റ് സെക്രട്ടറി ജെ.പി. സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുക്കുന്നത്. ചൈന, പാകിസ്താൻ, ഇറാൻ, തജിക്കിസ്താൻ, ഉസ്‌ബെക്കിസ്താൻ, കസാഖിസ്താൻ, കിർഗിസ്താൻ, തുർക്ക്‌മെനിസ്താൻ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ചർച്ചയിലേക്ക് അമേരിക്കയേയും യോഗത്തിലേക്ക് ക്ഷണിച്ചുവെങ്കിലും, യോഗത്തിൽ നിന്ന് പിന്മാറുകയാണെന്ന് അമേരിക്കൻ പ്രതിനിധി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ദോഹ ചർച്ചകൾക്ക് ശേഷം ഇതാദ്യമായാണ് ഇന്ത്യയുടേയും അഫ്ഗാന്റെയും പ്രതിനിധികൾ ഒരു ഔദ്യോഗിക കൂടിക്കാഴ്ചയിൽ ഒരുമിച്ച് പങ്കെടുക്കുന്നത്.

ഹനാഫിക്ക് പുറമെ താലിബാന്റെ ഭാഗത്ത് നിന്ന് വിദേശകാര്യമന്ത്രാലയം പ്രതിനിധി അബ്ദുൾ ഖഹർ ബാൽക്കിയും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. അഫ്ഗാനിസ്താനിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളും, രാജ്യം നേരിടുന്ന പ്രശ്നങ്ങളുമാണ് യോഗം പ്രധാനമായും ചർച്ച ചെയ്തത്. 2017ലാണ് ആറ് രാജ്യങ്ങൾ പങ്കെടുത്ത് കൊണ്ട് ആദ്യമായി മോസ്‌കോ ഫോർമാറ്റ് നടത്തിയത്. റഷ്യ, അഫ്ഗാനിസ്താൻ, ഇന്ത്യ, ഇറാൻ, ചൈന, പാകിസ്താൻ എന്നീ രാജ്യങ്ങളാണ് ആദ്യ മോസ്‌കോ ഫോർമാറ്റിൽ പങ്കാളികളായത്. അഫ്ഗാനിൽ താലിബാൻ അധികാരമേറ്റ ശേഷം ഇതാദ്യമായാണ് അവരുടെ പ്രതിനിധികളെ പങ്കെടുപ്പിച്ച് മോസ്‌കോ ഫോർമാറ്റ് നടത്തുന്നത്.

 

Tags: Talibanmoscow format
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

Latest News

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies