പലപ്പോഴും മനസാക്ഷിയെ വഞ്ചിച്ച് ന്യായീകരണ തൊഴിലാളിയാകേണ്ടി വന്നു; സിപിഎമ്മിലെ അനുഭവം തുറന്ന് പറഞ്ഞ് ചെറിയാൻ ഫിലിപ്പ്
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

പലപ്പോഴും മനസാക്ഷിയെ വഞ്ചിച്ച് ന്യായീകരണ തൊഴിലാളിയാകേണ്ടി വന്നു; സിപിഎമ്മിലെ അനുഭവം തുറന്ന് പറഞ്ഞ് ചെറിയാൻ ഫിലിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2021, 12:19 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: 20 വർഷം നീണ്ട സിപിഎം അനുഭവങ്ങൾ തുറന്ന് പറഞ്ഞ് ചെറിയാൻ ഫിലിപ്പ്. സിപിഎം അംഗത്വമെടുത്തില്ലെങ്കിൽ പോലും പാർട്ടി വക്താവിനെപ്പോലെയാണ് താൻ പെരുമാറിയത്. പലപ്പോഴും മനസാക്ഷിയെ വഞ്ചിച്ച് ന്യായീകരണ തൊഴിലാളിയാകേണ്ടി വന്നിട്ടുണ്ടെന്നും തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

കോൺഗ്രസിലേക്കുളള മടങ്ങിവരവ് പ്രഖ്യാപിക്കാൻ വിളിച്ച വാർത്താസമ്മേളനത്തിലാണ് ചെറിയാൻ ഫിലിപ്പ് മനസ് തുറന്നത്. കോൺഗ്രസ് നേതാവും രാഷ്‌ട്രീയ ഗുരുവുമായ എകെ ആന്റണിയെ സന്ദർശിച്ച ശേഷമായിരുന്നു ചെറിയാൻ ഫിലിപ്പിന്റെ വാർത്താസമ്മേളനം.

കോൺഗ്രസിലായിരുന്നപ്പോഴാണ് താൻ ഏഴ് പുസ്തകങ്ങൾ എഴുതിയിട്ടുളളത്. കോൺഗ്രസിനുളളിൽ നേതാക്കൾ തമ്മിലുളള തർക്കവും അതുണ്ടാക്കിയ പ്രശ്‌നങ്ങളുമൊക്കെ തനിക്ക് എഴുതാം. പക്ഷെ സിപിഎമ്മിലെ വിഭാഗീയതയും പ്രശ്‌നങ്ങളും എഴുതിയാൽ എകെജി സെന്ററിന്റെ വരാന്തയിൽ കയറാൻ പറ്റില്ല. തന്റെ മൗലിക രചനകൾ ഉണ്ടാകണമെന്നും ഇനിയും അത് തുടർന്നില്ലെങ്കിൽ കാലത്തോട് ചെയ്യുന്ന നീതികേടായിരിക്കും എന്നതുകൊണ്ടാണ് ഇടത് സഹയാത്രിക സ്ഥാനം വേണ്ട എന്ന് തീരുമാനിച്ചതെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

രാഷ്‌ട്രീയ സത്യസന്ധതയും അന്തസും പുലർത്തിയാണ് ഇടതുപക്ഷത്ത് നിന്നിട്ടുളളത്. സിപിഎമ്മിന് വേണ്ടി പ്രചാരണം നടത്തുമ്പോൾ ഒരു സിപിഎം നേതാവിനെയും അണികളെയും പിണക്കാൻ താൻ ആഗ്രഹിച്ചിരുന്നില്ല. അത് അവർക്ക് രാഷ്‌ട്രീയമുന്നേറ്റത്തിന് ആവശ്യമായിരുന്നു. അവരേൽപിച്ച രാഷ്‌ട്രീയ ചുമതലകൾ എല്ലാം സത്യസന്ധമായി നിർവ്വഹിച്ചിട്ടുണ്ട്.

പക്ഷെ സിപിഎമ്മിൽ എത്തുന്നതിന് മുൻപ് താൻ ഒരു രാഷ്‌ട്രീയവ്യക്തിത്വവും രാഷ്‌ട്രീയ ജീവിയുമായിരുന്നു. എന്നാൽ രാഷ്‌ട്രീയരംഗത്ത് ഇടതുപക്ഷം തന്നെ പ്രയോജനപ്പെടുത്തിയെങ്കിലും മുഖ്യധാരയിൽ നിന്ന് താൻ പിന്നോട്ടുപോയി. മരണം വരെ രാഷ്‌ട്രീയത്തിന്റെ മുഖ്യധാരയിൽ നിൽക്കുന്നതിന് ഇടത് സഹവാസം കൊണ്ട് സാധിക്കില്ലെന്ന് മനസിലായി. അധികാരസ്ഥാനം മോഹിച്ചല്ല കോൺഗ്രസിലേക്ക് മടങ്ങുന്നത്. രാഷ്‌ട്രീയ ജീവിതം നിലനിർത്തണമെന്ന ആഗ്രഹം കൊണ്ടാണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

12 വയസ് മുതൽ 47 വയസ് വരെ ഒരു രാഷ്‌ട്രീയ ജീവി എന്ന നിലയിൽ കോൺഗ്രസിൽ പ്രവർത്തിച്ചു യൗവ്വന ഊർജ്ജം മുഴുവൻ കോൺഗ്രസിന് വേണ്ടി നൽകിയതാണ്. തന്റെ തറവാട്ടിലേക്ക് പോകാൻ ഒരു പ്രയാസവുമില്ല തന്റെ അധ്വാനം അവിടെ ഉണ്ട്.

കോൺഗ്രസിൽ താൻ ഒരു പോരാളിയായിരുന്നു. അത് തനിക്ക് വേണ്ടിയായിരുന്നില്ല കോൺ
ഗ്രസസ് തകരാതിരിക്കാൻ വേണ്ടിയായിരുന്നു. യൂത്ത് കോൺഗ്രസിലെ അധികാര കുത്തകയ്‌ക്കെതിരെ ഉൾപ്പെടെ താൻ ശബ്ദിച്ചിട്ടുണ്ടെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. 20 വർഷത്തിന് മുൻപ് താൻ പറഞ്ഞ അധികാര കുത്തക അവസാനിപ്പിക്കണമെന്ന കാര്യം കോൺഗ്രസ് നടപ്പിലാക്കി. അത് തിരിച്ചുപോക്കിനുളള സഹായകരമായ സാഹചര്യം ഉണ്ടാക്കിയെന്നും ചെറിയാൻ ഫിലിപ്പ് കൂട്ടിച്ചേർത്തു.

Tags: CPIMcheriyan philipCongress leader
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ആളെ പറ്റിക്കാൻ ഓരോ പരിപാടി; ക്യാൻസർ ഉൾപ്പെടെ എല്ലാം രോഗങ്ങളും ഭേദമാക്കാമെന്ന് അവകാശവാദം; ആരോഗ്യ സെമിനാറുമായി വിവാദ അക്യുപങ്ചർ ചികിത്സകൻ

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

കാൽ നൂറ്റാണ്ട് പിന്നിട്ട് കിഎഫ്ബി

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

Latest News

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies