ന്യൂഡൽഹി: ചൈനയുടെ ഉൽപ്പന്നങ്ങൾക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിരി ക്കുന്ന വിലക്ക് ദീപാവലിയിലും പ്രതിഫലിക്കും. പടക്കങ്ങളും അലങ്കാരങ്ങളും ഭക്ഷ്യോൽപ്പാദന നിർമ്മാണ സാമഗ്രികളും നിരോധിക്കുക വഴി ബീജിംഗിന് നഷ്ടമാവുക 50,000 കോടി രൂപയെന്ന് പ്രാഥമിക റിപ്പോർട്ട്.
ഈ ദീപാവലി സീസണിലും ചൈനയുടെ ഉൽപ്പന്നങ്ങൾക്കുള്ള വിലക്ക് തുടരുകയാണ്. ഇന്ത്യൻ മാർക്കറ്റുകളിൽ നിറഞ്ഞുകവിയാറുണ്ടായിരുന്ന ചൈനീസ് ഉൽപ്പങ്ങൾക്കൊന്നും ഇത്തവണ അനുമതിയില്ല. കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സാണ് സഞ്ചിത നഷ്ടം കണക്കാക്കി റിപ്പോർട്ട് പുറത്തുവിട്ടത്.
ആത്മനിർഭർ ഭാരത് സന്ദേശം ജനങ്ങൾ ഏറ്റെടുത്തതോടെ രാജ്യത്തൊട്ടാകെ ലക്ഷക്കണക്കിന് ഗ്രാമീണ കുടിൽ വ്യവസായങ്ങൾക്കാണ് ഉണർവ്വുണ്ടായത്. ഇന്ത്യയിലെ ചെറുമാർക്കറ്റുകളെപോലും ചൈനയുടെ ഉൽപ്പന്നങ്ങൾ സ്വാധീനിച്ചിരുന്നതിന്മേലാണ് വലിയ വ്യത്യാസം വരുന്നത്. ഇറക്കുമതി നിരോധിച്ചതോടെ ഇന്ത്യയുടെ തനതു ഉൽപ്പന്നങ്ങളുടെ വിൽപ്പന രണ്ട് ലക്ഷം കോടി കവിയുമെന്നാണ് കണക്കുകൂട്ടൽ.
Comments