തട്ടിക്കൊണ്ടുപോയ നാല് വയസുകാരിയെ 18 ദിവസത്തിന് ശേഷം കണ്ടെത്തി; തെരച്ചിൽ നടത്തിയത് 100 പോലീസുകാരുടെ ദൗത്യസേന; പ്രതി കസ്റ്റഡിയിൽ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

തട്ടിക്കൊണ്ടുപോയ നാല് വയസുകാരിയെ 18 ദിവസത്തിന് ശേഷം കണ്ടെത്തി; തെരച്ചിൽ നടത്തിയത് 100 പോലീസുകാരുടെ ദൗത്യസേന; പ്രതി കസ്റ്റഡിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2021, 05:05 pm IST
FacebookTwitterWhatsAppTelegram

മെൽബൺ: ക്യാമ്പ് സൈറ്റിലെ ടെന്റിനുളളിൽ നിന്ന് കാണാതായ നാല് വയസുകാരിയെ 18 ദിവസങ്ങൾക്ക് ശേഷം കണ്ടെത്തി. ഓസ്‌ട്രേലിയയിൽ പെർത്തിലെ കാർണർവോൺ നഗരത്തിലാണ് സംഭവം. ബുധനാഴ്ചയാണ് ക്ലിയോ സ്മിത്ത് എന്ന നാല് വയസുകാരിയെ കണ്ടെത്തിയത്.

തട്ടിക്കൊണ്ടു പോയ സ്ഥലത്ത് നിന്നും 100 കിലോമീറ്റർ അകലെയുളള ഒരു വീട്ടിലായിരുന്നു കുട്ടി. സംഭവവുമായി ബന്ധപ്പെട്ട് തേറൻസ് ഡാറൽ കെല്ലി എന്ന 36 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടിലായിരുന്നു കുട്ടിയെ പാർപ്പിച്ചിരുന്നത്. കസ്റ്റഡിയിലെടുത്ത ശേഷം ഇയാളെ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ജാമ്യത്തിന് അപേക്ഷിക്കാതിരുന്നതിനാൽ ഡിസംബർ ആറ് വരെ കസ്റ്റഡിയിൽ വിട്ടു.

16 വയസിൽ താഴെയുള്ള കുട്ടിയെ നിർബന്ധിച്ച് ബലമായി വശീകരിച്ച് കൊണ്ടുപോയതിന് ഓസ്‌ട്രേലിയൻ നിയമമനുസരിച്ചുളള വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാൾ ശാന്തനും സൗമ്യനുമാണെന്നാണ് അയൽവാസികളുടെ അഭിപ്രായം. ക്രിമിനൽ പ്രവർത്തികളിൽ പങ്കെടുത്തതായി അറിവില്ലെന്നും ഇവർ പറയുന്നു.

ഒക്ടോബർ 16 നാണ് കാർണർവോണിലെ ക്യാമ്പ് സൈറ്റ് ടെന്റിൽ കുടുംബത്തോടൊപ്പം ഉണ്ടായിരുന്ന ക്ലിയോ സ്മിത്ത് അപ്രത്യക്ഷയാകുന്നത്. ടെന്റിൽ ഇളയ സഹോദരിയോടൊപ്പം ഉറങ്ങുകയായിരുന്നു കുട്ടി. പുലർച്ചെ ക്ലിയോയുടെ അമ്മ എഴുന്നേറ്റ് നോക്കുമ്പോഴാണ് ടെന്റിന്റെ വാതിൽ തുറന്നുകിടക്കുന്നതും കുട്ടി ഇല്ലെന്നും മനസിലാകുന്നത്.

കുട്ടിയെ കണ്ടെത്താനായി 100 പോലീസുകാർ അടങ്ങുന്ന ദൗത്യസേന രൂപീകരിച്ചിരുന്നു. വിപുലമായ തിരച്ചിലും പരിശോധനകളുമാണ് ഇവർ നടത്തിയത്. 100 ഓളം പേരിൽ നിന്ന് മൊഴിയെടുക്കുകയും നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. മൊബൈൽ ഫോണുകളിൽ നിന്നുളള വിവരങ്ങളും പരിശോധനയ്‌ക്ക് വിധേയമാക്കി. ക്ലിയോയെക്കുറിച്ചുളള വിവരങ്ങൾ നൽകുന്നവർക്ക് ഒരു മില്യൻ ഓസ്‌ട്രേലിയൻ ഡോളർ പ്രതിഫലം പ്രഖ്യാപിക്കുകയും ചെയ്തു.

അടുത്ത ദിവസങ്ങളിൽ കടയിൽ നിന്ന് കെല്ലി നാപ്കിൻ വാങ്ങുന്നത് അയൽവാസി കണ്ടിരുന്നു. ഇതുൾപ്പെടെയുളള തെളിവുകളാണ് ഇയാളിലേക്ക് വിരൽചൂണ്ടിയത്. കുട്ടിയെ തട്ടിക്കൊണ്ടു പോയതിന് പിന്നിൽ മറ്റെന്തെങ്കിലും ഉദ്ദേശ്യമുണ്ടോയെന്ന് വ്യക്തമല്ല.

Tags: Policeaustraliachild abduction
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

Latest News

ആളെ പറ്റിക്കാൻ ഓരോ പരിപാടി; ക്യാൻസർ ഉൾപ്പെടെ എല്ലാം രോഗങ്ങളും ഭേദമാക്കാമെന്ന് അവകാശവാദം; ആരോഗ്യ സെമിനാറുമായി വിവാദ അക്യുപങ്ചർ ചികിത്സകൻ

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies