കർണാടകയിലെ പഴക്കടക്കാരൻ; 150 രൂപ വരുമാനത്തിൽ സ്‌കൂൾ പണിതു; രാജ്യം പദ്മശ്രീ നൽകി ആദരിച്ച ഹരികാല ഹജബ്ബയുടെ കഥ ഇങ്ങനെ
Sunday, November 9 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

കർണാടകയിലെ പഴക്കടക്കാരൻ; 150 രൂപ വരുമാനത്തിൽ സ്‌കൂൾ പണിതു; രാജ്യം പദ്മശ്രീ നൽകി ആദരിച്ച ഹരികാല ഹജബ്ബയുടെ കഥ ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2021, 06:42 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഇന്ത്യയില നാലാമത്തെ ഉന്നത ബഹുമതിയായ പദ്മശ്രീ പുരസ്‌കാരത്തിന് അർഹനായിരിക്കുകയാണ് കർണാടക മംഗളൂരു സ്വദേശിയായ ഹരികാല ഹജബ്ബ. അറുപത്തിയെട്ടുകാരനായ ഹജബ്ബ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി. കുട്ടികൾക്ക് പഠിക്കാൻ സ്വന്തമായി സ്‌കൂൾ പണിത് നൽകിയാണ് അദ്ദേഹം ആതുരസേവന രംഗത്ത് സജീവമാകുന്നത്. എന്നാൽ മംഗളൂരു നഗരത്തിൽ പഴക്കട നടത്തുന്ന, ദിവസം 150 രൂപ മാത്രം സമ്പാദിക്കുന്ന ഹജബ്ബ സ്‌കൂൾ പണിയാൻ തീരുമാനിക്കുന്നതിന് പിന്നിൽ ഒരു കഥയുണ്ട്.

20 വർഷത്തിന് മുൻപ് ഒരു വിദേശി ഓറഞ്ച് വാങ്ങാൻ അദ്ദേഹത്തിന്റെ പഴക്കടയിലെത്തി. ഓറഞ്ചിന്റെ വില മാത്രമാണ് അന്ന് വിദേശി ചോദിച്ചത്. എന്നാൽ ചോദ്യം ഇംഗ്ലീഷിലായത് കാരണം ഹജബ്ബയ്‌ക്ക് ഉത്തരം നൽകാനായില്ല. തനിക്ക് പഠിക്കാനുള്ള സൗകര്യം ലഭിക്കാത്തതിനാലാണ് ഇത്തരം അപമാനം നേരിടേണ്ടിവന്നത് എന്ന് അദ്ദേഹത്തിന് മനസിലായി. അതോടെ ഒരു പ്രതിജ്ഞയുമെടുത്തു. തന്റെ സ്വന്തം ഗ്രാമത്തിലെ കുട്ടികൾ ഈ അവസ്ഥ നേരിടാതിരിക്കാൻ ഒരു സ്‌കൂൾ പണിയാനാണ് അദ്ദേഹം തീരുമാനിച്ചത്. ഹജബ്ബയുടെ ഗ്രാമമായ ന്യൂപടപ്പിൽ അന്ന് സ്‌കൂൾ ഉണ്ടായിരുന്നില്ല.

തുടർന്ന് 20 വർഷത്തെ സമ്പാദ്യത്തിൽ അദ്ദേഹം ഒരു ഹൈസ്‌കൂൾ പണിതു. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ ലോണുകൾ എടുത്താണ് അദ്ദേഹം വിദ്യാലയം നിർമ്മിച്ചത്. താൻ നേരിട്ട അപമാനം തന്റെ ഗ്രാമത്തിലെ കുട്ടികൾ നേരിടേണ്ടി വരരുത് എന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു.

സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനുമായി ഇസ്മാത് പജീർ ഹജബ്ബയുടെ ജീവിതത്തെ ആസ്പദമാക്കി ‘ഹരികാല ഹജബ്ബ ജീവന ചരിത്രെ’ എന്ന പുസ്തകം എഴുതി. മംഗളൂരു സർവ്വകലാശാലയുടെ സിലബസിലും അദ്ദേഹത്തിന്റെ ജീവിത ചരിത്രം ഉൾപ്പെടുത്തിയിട്ടുണ്ട്.

അന്താരാഷ്‌ട്ര മാദ്ധ്യമമായ ബിബിസി ‘അൺലെറ്റേർഡ് ഫ്രൂട്ട് സെല്ലേഴ്‌സ് ഇന്ത്യൻ എഡ്യൂക്കേഷൻ ഡ്രീം’ എന്ന പേരിൽ ആർട്ടിക്കിൾ പുറത്തിറക്കിയിട്ടുണ്ട്. സിഎൻഎൻ ഐബിഎന്നിന്റെയും റിലയൻസ് ഫൗണ്ടേഷന്റെയും റിയൽ ഹീറോസ് അവാർഡും അദ്ദേഹത്തെ തേടിയെത്തി. കന്നഡ ദിനപത്രമായ കന്നഡ പ്രഭ അദ്ദേഹത്തെ ‘പേഴ്‌സൺ ഓഫ് ദി ഇയർ’ ആയി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

നിലവിൽ ഹജബ്ബ സ്‌കൂളിന് സർക്കാരിന്റെയും മറ്റ് പ്രൈവെറ്റ് കമ്പനികളുടേയും പിന്തുണ ലഭിക്കുന്നുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾ ഇനിയും നിലച്ചിട്ടില്ല. സ്വന്തം ഗ്രാമത്തിൽ പ്രീ യൂണിവേഴ്‌സിറ്റി കോളേജ് പണിയാനാണ് ഹജബ്ബിന്റെ തീരുമാനം. ഇത് ഉടൻ നടപ്പിലാക്കാൻ സാധിക്കുമെന്ന് പൂർണ വിശ്വാസവുമുണ്ട് അദ്ദേഹത്തിന്.

Tags: PadmaSree
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

മകനെ കൊലപ്പെടുത്തിയെന്ന് ഭർത്താവിന്റെ വെളിപ്പെടുത്തൽ; സ്വവർ​ഗാനുരാ​ഗിയായ ദമ്പതികൾ അറസ്റ്റിൽ, കുറ്റസമ്മതം നടത്തുന്ന ശബ്ദസന്ദേശം പൊലീസിന്

ഭോപ്പാലിൽ വാഹനാപകടം; മലയാളികളായ കയാക്കിം​ഗ് താരങ്ങൾക്ക് ദാരുണാന്ത്യം

ഇന്ത്യ തിരയുന്ന കൊടുംകുറ്റവാളികൾ; യുഎസിലും ജോർജിയയിലുമായി 2 ബിഷ്ണോയി സംഘാം​​ഗങ്ങൾ അറസ്റ്റിൽ

“ബിജെപിയുടെ രാഷ്‌ട്രീയ ഇച്ഛാശക്തിയുടെ ഉദാഹരണമാണ് വന്ദേഭാരത്”: പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

“ബിഹാർ തെരഞ്ഞെടുപ്പിൽ നിന്ന് മുങ്ങാനാണ് ചിലർ പരിശീലിക്കുന്നത്”; പ്രചാരണത്തിനിടെ കുളത്തിൽ ചാടിയ രാ​ഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

“ചമ്പാരൻ ഭൂമിയെ ഗുണ്ടകളുടെയും കൊള്ളക്കാരുടെയും കോട്ടയാക്കി മാറ്റി; ബിഹാറിനെ ​ജം​ഗിൾ രാജിൽ നിന്ന് രക്ഷിക്കണം”: പ്രധാനമന്ത്രി

Latest News

​ഗുരുവായൂരപ്പനെ കണ്ട് ദർശനപുണ്യം തേടി മുകേഷ് അംബാനി; ദേവസ്വം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്കായി 15 കോടി കൈമാറി

പ്രമുഖർ കളത്തിലിറങ്ങും; ബിജെപിക്ക് വേണ്ടി ജനവിധി തേടാൻ മുൻ DGP ആർ ശ്രീലേഖയും, തിരുവനന്തപുരം കോർപ്പറേഷനിലെ സ്ഥാനാർത്ഥിപട്ടിക പുറത്തുവിട്ട് രാജീവ് ചന്ദ്രശേഖർ

ജപ്പാനിൽ ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് ; തീര​ദേശവാസികൾ ജാ​ഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്

പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു, തിരുവനന്തപുരം SAT ആശുപത്രിയിൽ ചികിത്സാ പിഴവ്, ഡോക്ടർമാരുടെ ഭാഗത്ത് നിന്ന് വലിയ അനാസ്ഥ ഉണ്ടായെന്ന് കുടുംബം

“മനുഷ്യാവകാശലംഘനം തുടരുന്നു”; ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ​ജി20 ഉച്ചകോടിയിൽ യുഎസ് പങ്കെടുക്കില്ലെന്ന് ട്രംപ്

സമാധാനം, സാമൂഹ്യസേവനം, സ്നേഹം; കെകേലി സമാധാന പുരസ്കാരം സദ്ഗുരു ശ്രീമാതാ അമൃതാനന്ദമയി ദേവിക്ക്

രഹസ്യവിവരത്തെ തുടർന്ന് പരിശോധന, എക്സൈസിനെ കണ്ടതോടെ മെത്താഫിറ്റമിൻ അടങ്ങിയ കവർ വിഴുങ്ങി; യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്വന്തം രാജ്യത്തെ കുറിച്ച് പാടിയതിൽ എന്താണ് തെറ്റ്, ദേശഭക്തിഗാനം പാടുന്ന കുട്ടികളെ അനുമോദിക്കണം, അഭിപ്രായസ്വാതന്ത്ര്യം അവ​ഗണിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്ന് ഓർമിപ്പിച്ച് രാജീവ് ചന്ദ്രശേഖർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies