കോഴിക്കോട്: ലക്ഷദ്വീപിലെ കേന്ദ്രങ്ങളിലേക്കുള്ള എല്ലാ അക്കാദമിക് സേവനങ്ങളും മരവിപ്പിച്ച് കാലിക്കറ്റ് സർവകലാശാല. വൈസ് ചാൻസിലർ ഡോ. എം.കെ ജയരാജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സിൻഡിക്കേറ്റ് ഉപസമിതി യോഗത്തിലാണ് അക്കാദമിക് സേവനങ്ങൾ മരവിപ്പിക്കാൻ തീരുമാനമയത്.
സർവകലാശാലയുമായി കരാർ പുതുക്കില്ലെന്നും ദ്വീപിൽ നടത്തുന്ന മൂന്ന് സർവകലാശാല കേന്ദ്രങ്ങളുടെ നടത്തിപ്പ് ചെലവുകൾ നവംബർ ആറ് മുതൽ ഏറ്റെടുക്കില്ലെന്നും ദ്വീപ് ഭരണകൂടം കത്തിലൂടെ അറിയിച്ചിയിരുന്നു. ലക്ഷദ്വീപിലെ കോളജുകൾ കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് മാറ്റി പോണ്ടിച്ചേരി സർവകലാശാലയ്ക്ക് കൈമാറിയതിനെ തുടർന്നാണ് ഇതുണ്ടായത്.
ഈ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ദ്വീപ് ഭരണകൂടത്തിൽ നിന്ന് മറ്റൊരു തീരുമാനമുണ്ടാകും വരെ സേവനങ്ങൾ മരവിപ്പിക്കാൻ കാലിക്കറ്റ് സർവകലാശാല അധികൃതർ തീരുമാനിച്ചത്. അടുത്ത വർഷം മാർച്ച് മുതൽ കോഴ്സുകൾ പൂർണമായും പോണ്ടിച്ചേരി സർവകലാശാലയുടെ കീഴിലാക്കാനാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ തീരുമാനം. ഇതേ തുടർന്നാണ് നടപടി. 18 വർഷമായി കാലിക്കറ്റ് സർവകലാശാലയാണ് ലക്ഷദ്വീപിലെ കോഴ്സുകൾ നടത്തിയിരുന്നത്.
Comments