തിരുവനന്തപുരം: മുത്തലാഖ് പോലെ നിരോധിക്കപ്പെടേണ്ടതാണ് പൊതുഇടങ്ങളിലെ ഹലാൽ ഭക്ഷണ ശാലകൾ എന്നും , ഹലാലിന്റെ പേരിൽ ഭക്ഷണത്തിൽ തുപ്പിയിട്ട് നൽകുന്നത് ക്രിമിനൽ കുറ്റം ആണെന്നും ബി ജെ പി സംസ്ഥാന ജനറൽ സിക്രട്ടറി പി സുധീർ . ഹലാൽ വിഷയം ഒരേ സമയം ആരോഗ്യപരമായ വിഷയവും , ക്രിമിനൽ കുറ്റവുമാണ്. ഹലാൽ മതപരമായ വിഷയമാണെന്ന് ബി ജെ പി വിശ്വസിക്കുന്നില്ലെന്നും സുധീർ വ്യക്തമാക്കി .
വർഗീയ അജണ്ടകൾ നടപ്പിലാക്കാനുള്ള തീവ്രവാദികളുടെ ശ്രമം ആണ് ഹലാൽ ഭക്ഷണ ശാലയ്‌ക്ക് പിന്നിൽ . ആഹാര പദാർത്ഥത്തെപ്പോലും വർഗീയവൽക്കരിക്കാൻ പിണറായി സർക്കാർ കൂട്ട് നിൽക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വോട്ടിനു വേണ്ടി തീവ്ര വാദികളെ പിന്തുണയ്‌ക്കുന്ന അപകടകരമായ രാഷ്‌ട്രീയ സാഹചര്യം ആണ് കേരളത്തിൽ ഉള്ളത് . ജമാ അത്തെ ഇസ്ലാമി , പോപുലർ ഫ്രണ്ട് തുടങ്ങിയ ഭീകര വാദ സംഘടനകളുടെ അജണ്ടകൾ ഹലാൽ ഭക്ഷണ ശാലകൾക്ക് പുറകിൽ ഉണ്ടെന്നും പി സുധീർ ആരോപിച്ചു .
രാത്രി കാലം മുഴുവൻ തുറന്നിരിക്കുന്ന ചില കച്ചവട സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഭീകര വാദ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് .ഇത് സംബന്ധിച്ച വിവരങ്ങൾ സർക്കാരിന്റെ കയ്യിൽ ഉണ്ടായിട്ടും നടപടികൾ എടുക്കാൻ സർക്കാർ മടിക്കുകയാണ് . മതത്തിന്റെ പേരിൽ ആണ് ഹലാൽ ഭക്ഷണം വിതരണം ചെയ്യുന്നതെങ്കിൽ ബന്ധപ്പെട്ട മത പുരോഹിതന്മാർ അത് തിരുത്താൻ തയ്യാറാവണം .ഹലാൽ ഭക്ഷണം പൊതു ജനങ്ങളുടെ ഭക്ഷണ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റമാണ് .
ഭക്ഷണത്തിൽ തുപ്പുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിട്ടും അതിനെതിരെ നടപടി എടുക്കാൻ സർക്കാർ തയാറായിട്ടില്ല . കൊറോണ സാഹചര്യത്തിൽ പൊതു നിരത്തിൽ തുപ്പുന്നത് പോലും കുറ്റകരമാണെന്നിരിക്കെ തുപ്പൽ വീഡിയോയ് ക്കെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പും ,പോലീസും മൗനം പാലിക്കുന്നത് എന്ത് കൊണ്ടാണെന്നും സുധീർ ചോദിച്ചു . പൊതു നിരത്തിലെ ഹലാൽ ഭക്ഷണ ശാലകൾ നിരോധിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ ഹലാൽ വിരുദ്ധ പ്രചാരണം ശക്തമാക്കി മുന്നോട്ടു പോകാനാണ് ബി ജെ പി തീരുമാനം. ഹലാൽ വിഷയത്തിൽ സംസ്ഥാന അധ്യക്ഷൻ പറഞ്ഞതാണ് പാർട്ടി നിലപാടെന്നും , പാർട്ടി ഭാരവാഹികൾ വ്യക്തിപരമായി എടുക്കുന്ന നിലപാട് പാർട്ടി നിലപാടിനോട് യോചിച്ചു നിൽക്കണമെന്നും അല്ലാത്ത പക്ഷം അത് പാർട്ടി പരിശോധിക്കുമെന്നും സുധീർ വ്യക്തമാക്കി .
Comments