കൊച്ചി : ചുമട്ടുതൊഴിലാളി നിയമം ഭേദഗതിചെയ്യണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് ഹൈക്കോടതി. നോക്കുകൂലിയുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയായിരുന്നു കോടതി നിയമം ഭേദഗതിചെയ്യണമെന്ന് ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ സർക്കാരിനോട് കോടതി നിലപാട് തേടി. നോക്കുകൂലിയുമായി ബന്ധപ്പെട്ട ഹർജി കോടതി അടുത്ത മാസം എട്ടിന് വീണ്ടും പരിഗണിക്കും.
സംസ്ഥാനത്ത് നോക്കുകൂലി ചൂഷണം അവസാനിപ്പിക്കണമെന്ന് ഹർജി പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. നോക്കുകൂലി ആവശ്യപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അഭിപ്രായപ്പെട്ട കോടതി പോലീസിന് ഇതുമായി ബന്ധപ്പെട്ട് നിർദ്ദേശം നൽകി. നോക്കുകൂലി ആവശ്യപ്പെടുന്നവർക്കെതിരെ കേസ് എടുത്ത് നിയമനടപടി സ്വീകരിക്കണം. ഇതുമായി ബന്ധപ്പെട്ട സർക്കുലർ സംസ്ഥാന പോലീസ് മേധാവി ജില്ലാ പോലീസ് മേധാവിമാർക്ക് നൽകണമെന്നും കോടതി നിർദ്ദേശിച്ചു.
ലോകത്ത് കേട്ടുകേൾവിപോലും ഇല്ലാത്ത സമ്പ്രദായങ്ങളാണ് കേരളത്തിൽ ഉള്ളത്. ട്രേഡ് യൂണിയനുകളുടെ ഭീകരവാദത്തിന് തടയിടണം. നോക്കുകൂലി വാങ്ങുന്നതിനെ പിടിച്ചുപറിയായി കണക്കാക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.
Comments