ദുബയ്: രാജ്യത്തിന്റെ ടെക്സ്ടൈൽ സാമ്രാജ്യത്തിന്റെ ഭാഗമാകാൻ വിദേശ നിക്ഷേപകരെ ഇന്ത്യ ക്ഷണിച്ചു. എക്സ്പോ 2020 ന്റെ ഭാഗമായി ഇന്ത്യൻ പവിലിയോണിൽ സംഘടിപ്പിച്ച ടെക്സ്ടൈൽ വീക്കിനോട് അനുബന്ധിച്ച നടന്ന ഗ്ലോബൽ സമ്മിറ്റിലാണ് വ്യവസായ ഓഹരി ഉടമകൾ ടെക്സ്ടൈൽ വസ്ത്ര വ്യാപാരത്തിൽ സാധ്യതകളെ കുറിച് ചർച്ച ചെയ്തത്.
“ഇന്ത്യൻ വസ്ത്ര വ്യാപാരത്തിന് ദുബായ് എപ്പോളും സാധ്യതകൾ മാത്രമാണ് ഒരുക്കിയിട്ടുള്ളത്. പി.എൽ.ഐ സ്കീമിന്റെ സഹായത്തോട് കൂടി ഈ മേഖലയെ ഞങ്ങൾ മെച്ചപ്പെടുത്താനും , മാൻ മെയ്ഡ് ഫൈബർ ഫാബ്രിക്സ്, ഗാര്മെന്റ്സ്, ടെക്നിക്കൽ ടെക്സ്ടൈൽസ് എന്നിവയുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കാനും ശ്രമിക്കുന്നുണ്ടെന്ന് മിനിസ്ട്രി ഓഫ് ടെക്സ്ടൈൽ അഡിഷണൽ സെക്രട്ടറി വിജയകുമാർ സിംഗ് അറിയിച്ചു.
ഇന്ത്യയും യു എ ഇ യും തമ്മിലുള്ള അടിസ്ഥാനപരമായ ബന്ധം എത്രത്തോളം വാണിജ്യ വ്യവഹാര വളർച്ചയ്ക്ക് പ്രയോജനമായെന്ന് കോൺസുൽ ജനറൽ ഡോ: അമൻ പൂരി ചൂണ്ടികാട്ടി. വസ്ത്ര വ്യാപാരത്തിലേക്ക് പ്രവേശിക്കുന്ന ഏതൊരു ഇന്ത്യൻ ബിസിനെസ്സ്കാരനും ദുബായിയെ എന്നും ഒരു സാധ്യതയായി കാണണമെന്നും, പി.എൽ.ഐ സ്കീമിലൂടെ കിട്ടിയിരിക്കുന്ന സാധ്യതകളെ പ്രചരിപ്പിക്കുകയും ചെയ്യണം എന്ന് അദ്ദേഹം പറഞ്ഞു.
ആകാശമിട്ടാൽ, വൈസ്ചെയർമാൻ , ഇന്ത്യൻസിൽക് സ്പോർട് പ്രൊമോഷൻ കൗൺസിൽ, കെ കെ ലാൽപുരിയാ, ബോർഡ് മെമ്പർ ആൻഡ് ചർമം ഓഫ് മെയ്ഡ് അപ്സ് സബ് കമ്മിറ്റി , രാകേഷ് കുമാർ വർമ , എക്സിക്യൂട്ടീവ് ഡയറക്ടർ , എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ ഫോർ ഹാൻഡിക്രഫ്റ്സ് , ചന്ദ്രശേഖർ ഭാട്ടിയ , ചെയര്മാന് , ഗ്ലോബൽ ബിസിനസ് ഫെഡറേഷൻ , ഡോ: എസ് സുനന്ദ , സെക്രട്ടറി ജനറൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ടെക്സ്ടൈൽ ഇൻഡസ്ടറി , മഹേഷ് അദ്വാനി , ചർമം, ടെക്സ്മാസ്, സി എ സാഹിത്യ ചതുർവേദി , എന്നിവരും പങ്കെടുത്തു.
Comments