കോഴിക്കോട് : സംസ്ഥാന സര്‍ക്കാരിന്റേത് മുസ്ലീം വിരുദ്ധ നിലപാടാണെന്ന് ആരോപിച്ച് മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ മതസംഘടനകള്‍ പ്രതിഷേധം നടത്താൻ ഒരുങ്ങുന്നു.
വെള്ളിയാഴ്ച മസ്ജിദുകൾ കേന്ദ്രീകരിച്ച് സര്‍ക്കാരിനെതിരെ പ്രചാരണം നടത്താനും ലീഗ് വിളിച്ചു ചേര്‍ത്ത മുസ്ലീം സംഘടനകളുടെ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.
അന്നേദിവസം എല്ലാ മഹല്ലുകളിലും ജുമു നിസ്കാരത്തോടനുബന്ധിച്ച് നടത്തുന്ന പ്രഭാഷണങ്ങളില്‍ ഇത് സംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കും. പഞ്ചായത്ത് തലങ്ങളില്‍ മഹല്ലുകളുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലികള്‍ നടത്തും. കോഴിക്കോടും തിരുവനന്തപുരത്തും പ്രതിഷേധ മഹാറാലികള്‍ നടത്തും. ശരീഅത്ത് പ്രക്ഷോഭത്തിന് സമാനമായ പ്രതിഷേധം ഉയരുമെന്നും മുസ്ലീം ലീഗ് ആക്ടിങ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.
വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ടതിനെതിരെ കോടതിയെ സമീപിക്കുമെന്നും സലാം പറഞ്ഞു . വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ടത് മുസ്ലീം വിരുദ്ധ നിലപാടിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.
വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ടതിനെതിരെ പ്രതിഷേധ പരിപാടികൾ തീരുമാനിക്കാനാണ് യോഗം ചേർന്നത് . ഈ സര്‍ക്കാറിന്റെയും കഴിഞ്ഞ കാലത്തും ഒരു പാട് നിയമനിര്‍മ്മാണങ്ങള്‍ മുസ്ലീങ്ങൾക്കെതിരെ നടന്നിട്ടുണ്ട്.സച്ചാര്‍ കമ്മിറ്റി, ന്യൂനപക്ഷ വകുപ്പ്, ന്യൂനപക്ഷ ധനകാര്യ വികസന കോര്പറേഷന് തുടങ്ങി നിരവധി വിഷയങ്ങളില്‍ സര്‍ക്കാര്‍ മുസ്ലിം വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നത്
ഇടതുപക്ഷം മുസ്ലീങ്ങള്ക്കെതിരെയാണെന്നാണ് ഇത് തെളിയിക്കുന്നത്. എന്‍.ആര്.സി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തില്‍ രണ്ടാമത് ഏറ്റവും കൂടുതല്‍ കേസ് എടുത്തത് കേരളത്തിലാണെന്നും സലാം പറഞ്ഞു.
Comments