അമരാവതി: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നും കമ്യൂണിസ്റ്റ് ഭീകര സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് സ്ത്രീകളെയാണ് പിടികൂടിയത്. ഇതിൽ ഒരാൾക്ക് നാല് ലക്ഷം രൂപയും മറ്റ് രണ്ട് പേർക്ക് ഒരു ലക്ഷം രൂപ വീതവും തലയ്‌ക്ക് വിലയിട്ടിരുന്നു. വിശാഖപട്ടണത്തെ മമ്പ പോലീസ് സ്‌റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന പ്രദേശത്ത് നിന്നാണ് ഇവരെ പിടികൂടിയത്.
ഇവരുടെ പക്കൽ നിന്നും സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. മൂവരും നിരവധി കേസുകളിൽ പ്രതികളാണെന്നും ഏറെ നാളായി ഭീകരാക്രമണ പ്രവർത്തനങ്ങളിൽ സജീവമായിരുന്നുവെന്നും പോലീസ് പറഞ്ഞു.
അതേസമയം രാജ്യത്തെ കമ്യൂണിസ്റ്റ് ഭീകരാക്രമണങ്ങളിൽ 70 ശതമാനത്തോളം കുറവുണ്ടായതായാണ് കണക്ക്. 2009ൽ രണ്ടായിരത്തിലധികം ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിൽ 2020ൽ ഇത് 665 ആയി കുറഞ്ഞുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
Comments