കാബൂൾ : അഫ്ഗാനിസ്താനിൽ കൊച്ചു കുട്ടികളെയും തോക്കിനിരയാക്കി താലിബാൻ ഭീകരർ. വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്ത ആൺകുട്ടിയെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തി. കാബൂളിലാണ് സംഭവം.
ഫൈസൽ എന്ന് പേരുള്ള കുട്ടിയാണ് കൊല്ലപ്പെട്ടത്. മാതാവിന്റെ സഹോദരന്റെ വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു ഫൈസലിന് നേരെ ആക്രമണം ഉണ്ടായത്. ഭീകരരുടെ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് ഫൈസലിന്റെ മാതൃസഹോദരൻ പറയുന്നത് ഇങ്ങനെ- വിവാഹ നിശ്ചയത്തിനായി ബന്ധുക്കളുമൊത്ത് വധുവിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. ഇതിനിടെ ഖ്വവാ ഇ മർക്കസിന് സമീപത്തെ ചെക്‌പോസ്റ്റിൽവെച്ച് താലിബാൻ ഭീകരർ തടഞ്ഞു നിർത്തി. എന്തിനാണ് പോകുന്നതെന്ന് ചോദിച്ചപ്പോൾ വിവാഹ നിശ്ചയം ആണെന്നും, വധുവിന്റെ വീട്ടിലേക്ക് പോകുകയാണെന്നും പറഞ്ഞു. തുടർന്ന് ഭീകരർ പോകാൻ പറഞ്ഞു. തങ്ങൾ പോകാൻ തുനിഞ്ഞപ്പോൾ കുട്ടിയ്‌ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എ്ത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
Comments