എറണാകുളം : കൊച്ചിക്കാരുടെ ഉറക്കം കെടുത്തി കൊതുകുകൾ. ഒരു ഇടവേളയ്‌ക്ക് ശേഷം മേഖലയിൽ കൊതുകു ശല്യം വീണ്ടും രൂക്ഷമായിരിക്കുകയാണ്. സംഭവത്തിൽ നഗരസഭയ്‌ക്കെതിരെ പ്രദേശവാസികൾ കൊതുകുവലയ്‌ക്കുള്ളിൽ പ്രതിഷേധിച്ചു.
മഴ അവസാനിച്ചതോടെ വലിയ വർദ്ധനവാണ് കൊതുകുകളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. ഇതേ തുടർന്ന് വീടുകളിലും ഓഫീസുകളിലുമെല്ലാം ആളുകൾ പൊറുതിമുട്ടി. എന്നാൽ ഇതിൽ നഗരസഭ ഇടപെടാത്തതിനെ തുടർന്നാണ് പ്രതിഷേധവുമായി ആളുകൾ രംഗത്ത് വന്നത്.
കൊതുകു നശീകരണത്തിനായി നഗരസഭ ഇടപെടാത്തതിൽ പ്രതിഷേധിച്ച് റെസിഡൻസ് അസോസിയേഷൻ കോ-ഓർഡിനേഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് കൊച്ചി നഗരസഭയ്‌ക്ക് മുന്നിൽ പ്രകടനം നടത്തിയത്. വർഷങ്ങളായി കൊതുകു ശല്യത്തെ തുടർന്ന് ആളുകൾ ദുരിതം അനുഭവിക്കുകയാണെന്ന് റെസിഡൻസ് അസോസിയേഷൻ കോ ഓർഡീഷൻ കമ്മിറ്റി അംഗങ്ങൾ പറഞ്ഞു. ഡെങ്കിപ്പനിയുൾപ്പെടെയുള്ള മാരക രോഗങ്ങൾക്കും പ്രതിവിധി കണ്ടെത്തുന്നതിന് കോടാനുകോടികൾ ചിലവഴിക്കുന്ന സർക്കാർ കൊതുകു നിർമ്മാർജ്ജന പദ്ധതികളെല്ലാം അവതാളത്തിലാക്കുകയാണെന്നും അംഗങ്ങൾ വ്യക്തമാക്കി.
Comments