മുംബൈ: ഇന്ത്യൻ നാവികസേനയുടെ ശക്തിയും വിശാലതയും വർദ്ധിപ്പിച്ചാണ് ഐ.എ.സി വിക്രാന്ത് വിവിധ പരീക്ഷണ ഘട്ടങ്ങൾ കടന്ന് മുന്നേറുന്നതെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ. ഇത് മെയ്ക് ഇൻ ഇന്ത്യയുടെ ഉജ്ജ്വല വിജയമാണെന്നും വിമാനവാഹിനി കപ്പൽ നിർമ്മാണത്തിൽ ഇന്ത്യ ലോകനിലവാരത്തിലാണെന്നും ഗോയൽ പറഞ്ഞു.
രാജ്യം എല്ലാ മേഖലയിലും സ്വയംപര്യാപ്തമാകുന്നതിന്റെ മികച്ച ഉദാഹരണമാണ് പ്രതിരോധ രംഗത്ത് കാണുന്ന മാറ്റം. ആത്മനിർഭരമാവുകയാണ് ഇന്ത്യയെന്നും പീയൂഷ് ഗോയൽ പറഞ്ഞു.
കഴിഞ്ഞ ഒക്ടോബറിലാണ് ഐ.എ.സി വിക്രാന്ത് 10 ദിവസം സമുദ്രത്തിൽ വിവിധ പരീക്ഷണങ്ങൾക്ക് വിധേയമായത്. കഴിഞ്ഞ ദിവസം വീണ്ടും സമുദ്രത്തിലേക്ക് ഇറങ്ങിയിരിക്കുന്ന വിമാനവാഹിനി യുദ്ധസമാനമായ വിവിധ പരീക്ഷണങ്ങൾക്ക് വിധേയമാകും.
Comments