ന്യൂഡൽഹി: ആഗോളതലത്തിൽ വൻ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന ചൈനീസ് കമ്പനികൾ ക്കെതിരെ ഇന്ത്യയിലും നടപടി. ഹോങ്കോംഗ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചൈനീസ് കമ്പനിയുടെ ഇന്ത്യയിലെ ഡയറക്ടറെയാണ് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. പ്രവർത്തിക്കുന്ന രാജ്യത്തെ സാമ്പത്തിക നിയമങ്ങളൊരിക്കലും പാലിക്കാത്ത ചൈനീസ് കമ്പനികൾക്കെതിരെയാണ് ഇന്ത്യയിലും നടപടി. അമേരിക്കയും ബ്രിട്ടണും കർശനമാക്കിയ അറസ്റ്റുകൾക്ക് പിന്നാലെയാണ് ഇന്ത്യയിലും അറസ്റ്റ് നടക്കുന്നത്.
ഹോങ്കോംഗിലെ വേവേലാ ജിൻസൂ എന്ന കമ്പനിക്കെതിരയാണ് നടപടി. കമ്പനിയുടെ ഡയറക്ടറും ഇന്ത്യൻ പൗരനുമായ അനൂപ് നഗരാളിനെയാണ് ഇ.ഡി സാമ്പത്തിക തട്ടിപ്പിന്റെ പേരിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. വിദേശനാണയ തട്ടിപ്പും ഇന്ത്യയിലെ നികുതി വെട്ടിപ്പു മടക്കം നിരവധി ക്രമക്കേടുകളാണ് കണ്ടെത്തിയിട്ടുള്ളത്. കോടതി ആവശ്യപ്പെട്ടിട്ടും ഒരു മാസമായി ഹാജരാകാതിരുന്നതിനാലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഈ മാസം 17 വരെ ജ്യൂഡീഷ്യൽ കസറ്റഡിയിൽ വയ്ക്കാനാണ് കോടതി നിർദ്ദേശം. കഴിഞ്ഞ ജൂലൈ 28ന് സമൻസ് അയച്ചിരുന്നതാണ്.
2009 മുതൽ ചൈനീസ് കമ്പനിക്കെതിരെ ഇന്ത്യയിൽ കേസുണ്ട്. സി.ബി.ഐ കഴിഞ്ഞ ഡിസംബറിൽ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഇദ്ദേഹം ജാമ്യത്തിലിറങ്ങിയിരുന്നു. ബാംഗ്ലൂരി ലാണ് ആദ്യം കേസ് എടുത്തത്. വിദേശ നാണയ വിനിമയ ചട്ടപ്രകാരം 1800 കോടിയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്. ഇതിൽ 185 കോടിയുടെ കമ്പനി സ്വത്ത് മാത്രമാണ് ഇന്ത്യയിൽ ഇ.ഡി. പിടിച്ചെടുത്തിട്ടുള്ളു. മഹാരാഷ്ട്ര, പഞ്ചാബ്, ന്യൂഡൽഹി, ഗുജറാത്ത്, ബാംഗ്ലൂർ, ബെല്ലാരി എന്നിവിടങ്ങളിലായി നിരവധി ഭൂമിയും കെട്ടിടങ്ങളും വിവിധ കമ്പനികളുടെ പേരിൽ നഗരാൾ വാങ്ങിക്കൂട്ടിയിരുന്നുവെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.
Comments