മംഗളൂരു ; ഉഡുപ്പി ജില്ലയിലെ സർക്കാർ കോളേജിൽ ഹിജാബ് നിരോധിച്ചു . മംഗളൂരു, ചിക്കമംഗളൂരു കോളേജുകളിൽ ഹിജാബ് നിരോധിച്ചതിനു പിന്നാലെയാണ് ഉഡുപ്പിയിലെ കോളേജിലും മുസ്ലീം പെൺകുട്ടികൾ ഹിജാബ് ധരിച്ച് ക്ലാസിൽ വരുന്നത് വിലക്കിയത് .
ഒരാഴ്ച മുമ്പ്, മുസ്ലിം പെൺകുട്ടികൾ ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കുന്നതിനെതിരെ പ്രതിഷേധിച്ച് ഒരു കൂട്ടം വിദ്യാർത്ഥികൾ മംഗളൂരു കോളേജിൽ കാവി സ്കാർഫ് ധരിച്ചെത്തിയിരുന്നു. മുസ്ലീം പെൺകുട്ടികൾക്ക് ഹിജാബ് അനുവദിക്കാമെങ്കിൽ തങ്ങൾക്ക് കാവി സ്കാർഫും ധരിക്കുമെന്ന് ഈ വിദ്യാർത്ഥികൾ പറഞ്ഞിരുന്നു .
ചിക്കമംഗലൂരിലെ കോപ്പ താലൂക്കിലെ ബാലഗഡി ഗ്രാമത്തിലെ സർക്കാർ നിയന്ത്രണത്തിലുള്ള കോളേജിലെ വിദ്യാർത്ഥികളും ഹിജാബിനെതിരെ കാവി സ്കാർഫുകൾ ധരിച്ച് പ്രതിഷേധിച്ചു.തർക്കം പരിഹരിക്കാൻ, മംഗളൂരുവിലെയും ചിക്കമംഗലൂരിലെയും കോളേജുകളിലെ പ്രിൻസിപ്പൽ ഹിജാബും കാവി സ്കാർഫും നിരോധിച്ചുകൊണ്ട് സാധാരണ യൂണിഫോം നിർബന്ധമാക്കി. ഇതിന്റെ ചുവട് പിടിച്ചാണ് ഉഡുപ്പിയിലെ കോളേജിലും ഹിജാബ് നിരോധിച്ചത്.
Comments