ഷാർജ: ഷാർജയിലെ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽഖാസിമി ഭരണത്തിലേറിയതിന്റെ അൻപതാം വാർഷികം ആഘോഷിക്കുകയാണ് ജനങ്ങൾ. ഡോ. ൽെയ്ഖ്യു സുൽത്താന് യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് .ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആശംസകൾ നേർന്നു.
ജനുവരി 25 ഷാർജ എമിറേറ്റിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ്. ഷാർജയെ നേതൃത്വത്തിന്റേയും ഉൾക്കാഴ്ചയുടേയും സഹായത്തോടെ പുരോഗതിയുടെ പാതയിൽ ചുവടുവെക്കാൻ ആത്മവിശ്വാസം നൽകിയ ഒരു മഹാ നേതാവിന്റെ ഗുണപരമായ നേട്ടങ്ങൾ ആദരിക്കുന്ന ദിവസമാണിന്ന്. അര നൂറ്റാണ്ട് മുൻപ് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽഖാസിമി ഷാർജ എമിറേറ്റിന്റെ ഭരണം ഏറ്റെടുത്തോടെ ചരിത്രപരമായ പരിവർത്തനത്തിനാണ് ഷാർജയിൽ തുടക്കമായത്.
കഴിഞ്ഞ 50 വർഷമായി ഷാർജ എല്ലാ മേഖലകളിലും പരിഷ്‌കൃത നവേത്ഥാനത്തിനും പുരോഗതിക്കും സമൃദ്ധിയ്‌ക്കും സാക്ഷ്യം വഹിച്ചു. 1972 ജനുവരി 25 ൽ നിന്ന് 2022 ജനുവരിയിലേക്കുള്ള ഷാർജയുടെ ജൈത്രയാത്ര സാമ്പത്തികമായും സാസ്‌ക്കാരികമായുമുള്ള പുരോഗതികൾ കൈവരിച്ചുകൊണ്ടായിരുന്നു. കോൺക്രീറ്റ് വിപ്ലവം കൊണ്ട് രാജ്യം പുരോഗതി ആർജിക്കില്ലെന്നും വരും തലമുറകൾക്കായി വിദ്യാലയങ്ങൾ ഉയർന്നു വരണം എന്നുമുള്ള ഷെയ്ഖ് സുൽത്താന്റെ ചിന്തയാണ് ഇന്ന് കാണുന്ന ലോകത്തിന്റെ നെറുകയിലെത്തിയ ഷാർജ.
വിദ്യഭ്യാസ പുരോഗതി ഷാർജ സർവ്വകലാശാലയായും അൽഖാസിമി യൂണിവേവ്സ്റ്റിയായും വളർന്നു. അറബ് ലോകത്ത് ഏറ്റവും കൂടുതൽ സർക്കാർ വകുപ്പുകൾ സ്ത്രീകൾ കൈകാര്യം ചെയ്യുന്നത് ഷാർജയിലാകാൻ പ്രധാന കാരണം സ്ത്രീ വിദ്യാഭ്യാസത്തിന് സുൽത്താൻ നൽകിയ പ്രഥമ പരിഗണനയാണ്. 1982 ൽ അന്താരാഷ്‌ട്ര പുസ്തകോത്സവം വിഭാവനം ചെയ്തത് അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. ഇന്ന് ലോകത്തിലെ തന്നെ സാംസ്‌ക്കാരിക മഹത്വം വിളിച്ചോതുന്ന മേളയായി ഷാർജ പുസ്തകോത്സവം മാറിക്കഴിഞ്ഞു.
വീടുകൾ വായനശാലകളായി വളർത്തിയെടുക്കാനുള്ള ഷെയ്ഖ് സുൽത്താന്റെ നിർദേശം ലോകം പ്രതീക്ഷയോടെയാണ് കാതോർത്തത്. ഷാർജ ഭരണാധികാരിയായി 50 വർഷം പിന്നിടുന്ന ഷെയ്‌ക്ക് സുൽത്താന് യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് .ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആശംസകൾ നേർന്നു.
Comments