ന്യൂഡല്‍ഹി : ഇന്ധന-ഊര്‍ജ്ജ പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യന്‍ ഓയിലിന്റെ സഹായം തേടി ശ്രീലങ്ക . കാബിനറ്റ് കുറിപ്പ് അനുസരിച്ച് ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ നിന്ന് 40,000 മെട്രിക് ടൺ വീതം പെട്രോളും ഡീസലും വാങ്ങാൻ ശ്രീലങ്ക തീരുമാനിച്ചു.
വിദേശനാണ്യ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പ്രാദേശിക സ്ഥാപനവുമായി ശ്രീലങ്ക ചർച്ച നടത്തുമെന്ന് വൈദ്യുതി മന്ത്രി ഗാമിനി ലോകുഗെ പറഞ്ഞ് ആഴ്ചകൾക്ക് ശേഷമാണ് നടപടി. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ (ഐഒസി) ശ്രീലങ്കൻ ഉപസ്ഥാപനമായ ലങ്ക ഐഒസി 2002 മുതൽ ശ്രീലങ്കയിൽ പ്രവർത്തിക്കുന്നുണ്ട്.
40,000 മെട്രിക് ടൺ ഡീസലും 40,000 മെട്രിക് ടൺ പെട്രോളും സംഭരിക്കാൻ ഊർജ മന്ത്രാലയം ഐഒസിയുമായി ചർച്ച നടത്തിയതായി കാബിനറ്റ് പ്രസ്താവനയിൽ പറയുന്നു.ഇതനുസരിച്ച് 40,000 മെട്രിക് ടൺ ഡീസൽ കയറ്റുമതി ചെയ്യാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ സമ്മതിച്ചിട്ടുണ്ട്.
എണ്ണ ചരക്ക് വാങ്ങുന്നതിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് ഊര്‍ജ മന്ത്രി അവതരിപ്പിച്ച നിര്‍ദ്ദേശത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്കി.ഇറക്കുമതിക്ക് പണം നൽകാൻ കഴിയാത്തതിനാൽ രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടാകുമെന്ന് ഊർജ മന്ത്രി ഉദയ ഗമ്മൻപില നേരത്തേ പറഞ്ഞിരുന്നു .ഇറക്കുമതിക്ക് നൽകാനുള്ള ഡോളറിന്റെ അഭാവം മൂലം രാജ്യം മിക്കവാറും എല്ലാ അവശ്യസാധനങ്ങളുടെയും ക്ഷാമം നേരിടുകയാണ്.ടർബൈനുകൾ പ്രവർത്തിപ്പിക്കാനുള്ള ഇന്ധനം സംസ്ഥാന വൈദ്യുതി സ്ഥാപനത്തിന് ലഭിക്കാത്തതിനാൽ തിരക്കേറിയ സമയങ്ങളിൽ പവർ കട്ടും ഏർപ്പെടുത്തുന്നു.വൈദ്യുതി ബോർഡ് വലിയ തുക അടക്കാനുള്ളതിനാൽ സംസ്ഥാന ഇന്ധന സ്ഥാപനം എണ്ണ വിതരണം നിർത്തിവച്ചു. ക്രൂഡ് ഇറക്കുമതിക്ക് ഡോളർ നൽകാനാകാതെ ഏക റിഫൈനറി അടുത്തിടെ അടച്ചുപൂട്ടി.
കരുതല്‍ ശേഖരം കുറയുന്നതോടെ ശ്രീലങ്ക ഇപ്പോള്‍ കടുത്ത വിദേശനാണ്യ പ്രതിസന്ധിയും നേരിടുന്നുണ്ട്. കഴിഞ്ഞ മാസം, ശ്രീലങ്കയ്ക്ക് ഇന്ത്യൻ സർക്കാർ ഒരു ബില്യൺ ഡോളർ സഹായ പാക്കേജ് പ്രഖ്യാപിച്ചിരുന്നു .ഇത് ഭക്ഷ്യപ്രതിസന്ധി ഒഴിവാക്കാൻ ഉപയോഗിക്കും, മരുന്നുകളും ഇറക്കുമതി ചെയ്യാൻ അനുവദിക്കും.
Comments