മുംബൈ: ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ തുടർച്ചായി പരാജയപ്പെട്ട് രണ്ട് സീനിയർ താരങ്ങളും കുറഞ്ഞത് ഒരു സീസണെങ്കിലും പുറത്തിരിക്കുമെന്ന് ഉറപ്പായി. ബിസിസിഐ അദ്ധ്യക്ഷൻ സൗരവ് ഗാംഗുലിയാണ് പേരെടുത്ത് പറയാതെ ചിലർ രഞ്ജി ട്രോഫിയിൽ അവരുടെ സംസ്ഥനങ്ങൾക്കായി കുറച്ചധികം റൺസുകൾ നേടട്ടെ എന്ന അഭിപ്രായം പറഞ്ഞത്.
ദക്ഷണാഫ്രിക്കൻ പര്യടനത്തിൽ ഇന്ത്യൻ മുൻനിരക്കാർ തുടർച്ചയായി പരാജയപ്പെട്ടതോടെ പരമ്പര നഷ്ടപ്പെടുകയായിരുന്നു. ഇതോടെയാണ് മുൻ നിര ബാറ്റ്‌സ്മാൻമാരായ രണ്ടു സീനിയർ താരങ്ങൾക്കെതിരെ നടപടി ഉറപ്പായത്. വിരാട് കോഹ്ലി നായക സ്ഥാനം കയ്യൊഴിഞ്ഞതും പരന്പരയിലെ കല്ലുകടിയായി. ഇതിന് പിന്നാലെയാണ് അജിങ്ക്യാ രഹാനേയും ചേതേശ്വർ പൂജാരയുമാണ് ടീമിന് പുറത്താവുന്നത്.
ഇരുവരും വരുന്ന ഒരു ടെസ്റ്റ് പരമ്പരയിലും ടീമിനൊപ്പമുണ്ടാകില്ലെന്ന വ്യക്തമായ സൂചനയാണ് ഗാംഗുലി നൽകുന്നത്. വിൻഡീസിനെതിരായ പരമ്പരയ്‌ക്ക് പിന്നാലെ ശ്രീലങ്കക്കെതിരെയാണ് ഇന്ത്യ ഇനി ടെസ്റ്റ് മത്സരങ്ങൾക്ക് ഇറങ്ങുന്നത്. ഇതിനിടെ കൊറോണ കാരണം രണ്ടുവർഷമായി മുടങ്ങിയ രഞ്ജി മത്സരങ്ങളിൽ സംസ്ഥാനങ്ങൾക്കായി സീനിയർ താരങ്ങൾ കളിക്കുന്നത് ഗൗരവം വർദ്ധിപ്പിക്കു മെന്നും ഗാംഗുലി ന്യായീകരണമായി പറഞ്ഞുകഴിഞ്ഞു.
Comments