നട്ടെല്ലിൽ കൂടി കമ്പ് കോർത്ത് ഇരുനൂറോളം അസ്ഥികൂടങ്ങൾ കണ്ടെത്തി; അമ്പരന്ന് ശാസ്ത്ര ലോകം
Monday, November 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

നട്ടെല്ലിൽ കൂടി കമ്പ് കോർത്ത് ഇരുനൂറോളം അസ്ഥികൂടങ്ങൾ കണ്ടെത്തി; അമ്പരന്ന് ശാസ്ത്ര ലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 6, 2022, 05:36 pm IST
FacebookTwitterWhatsAppTelegram

പല രാജ്യങ്ങളിൽ പല ഭാഷകൾ സംസാരിച്ച് പല രീതികൾ പിന്തുടർന്ന് ജീവിക്കുന്നനാണ് മനുഷ്യൻ. ജീവിക്കാനായി പോരാടുന്നവൻ. ജീവിതത്തോടുള്ള അവന്റെ ആസ്‌ക്തിയ്‌ക്ക് അന്നും ഇന്നും ഒരു കുറവും വന്നിട്ടില്ല. അതിനാൽ ജനിച്ചാൽ ഒരിക്കൽ മരണം സംഭവിക്കുമെന്ന് ഉൾകൊള്ളാൻ കഴിയാത്ത ലക്ഷക്കണക്കിന് മനുഷ്യർ ഇന്നും ഈ ഭൂഗോളത്തിൽ ജീവിക്കുന്നു. അവരിൽ പലരും മരണാനന്തര ജീവിതത്തിലും വിശ്വസിക്കുന്നു.

ഭൂമിയിലെ ജീവിതത്തിന് അന്ത്യം കുറിച്ചാലും മറ്റൊരു ലോകത്ത് തന്റെ പ്രിയപ്പെട്ടവരോടൊപ്പം ജീവിക്കാനാകുമെന്നാണ് പലരുടേയും വിശ്വാസം. അതുകൊണ്ട് തന്നെ മരണാനന്തര ജീവിതത്തിനായി ജീവിച്ചിരിക്കുമ്പോൾ തന്നെ ചിലർ ഒരുക്കങ്ങൾ ആരംഭിക്കും. മറ്റു ചിലരാവട്ടെ തങ്ങളുടെ പ്രിയപ്പെട്ടവരുടെ മരണാനന്തര ജീവിതം മനോഹരമാക്കാൻ അത്യുഗ്രൻ സജ്ജീകരണങ്ങൾ ഒരുക്കും.

ഈജ്പ്തിൽ മണലാരണ്യങ്ങളിൽ തല ഉയർത്തി നിൽക്കുന്ന പിരമിഡുകൾ, മരണാനന്തര ജീവിതത്തിൽ വിശ്വസിക്കുന്നവർക്കുള്ള ഏറ്റവും വലിയ ഉദാഹരണം തന്നെ. വലിയ പിരമിഡുകളിൽ മൃതദേഹം സൂക്ഷിട്ടില്ലെങ്കിലും ലോകത്തിന്റെ പലഭാഗത്തും പ്രിയപ്പെട്ടവരുടെ മൃതശരീരം കേടുകൂടാതെ സൂക്ഷിക്കാൻ ശ്രമിച്ച ജനതയുണ്ട്.

ആ കൂട്ടത്തിലേയ്‌ക്ക് പെറുവിലെ ജനതയേയും ഉൾപ്പെടുത്തിയിരിക്കുകയാണ് ഗവേഷകർ. പെറുവിലെ തെക്കൻ തീരത്തുള്ള ചിഞ്ച താഴ് വരയിലെ ചൂൾപാസ് എന്നറിയപ്പെടുന്ന ശവകുഴിയിൽ നിന്ന് അടുത്തിടെ അനേകം അസ്ഥികൂടങ്ങൾ കണ്ടത്തിയതാണ് ഇതിന് കാരണം. അസ്ഥികൂടങ്ങൾ ശവക്കുഴികളിൽ കണ്ടത്തുന്നതിൽ എന്താണിത്ര പ്രത്യേകത എന്നല്ലേ..?

നൂറുകണക്കിന് വർഷങ്ങൾക്ക് മുൻപ് ഏകദേശം അമേരിക്കയിൽ യൂറോപ്യൻ കോളനികൾ ഉണ്ടായിരുന്ന കാലഘട്ടത്തിലേതാണ് ഗവേഷകർ കണ്ടത്തിയ അസ്ഥികൂടങ്ങൾ. പട്ടിണിയും പകർച്ചവ്യാധികളും അലട്ടിയിരുന്ന ആ കാലഘട്ടത്തിൽ അകാലത്തിൽ പൊലിഞ്ഞവരുടെ അവശേഷിപ്പുകളാണ് ഇവയെന്ന് ഗവേഷകരിലെ പ്രധാനികളിലൊരാളായ ജേക്കബ് എൽ ബോംഗേഴ്‌സ് വ്യക്തമാക്കുന്നു.

അസ്ഥിക്കൂടങ്ങളുടെ നട്ടെല്ലും തലയും വിട്ടുപോകാതിരിക്കാൻ കമ്പിൽ കോർത്തിണക്കിയാണ് അസ്ഥിപഞ്ജരങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. 1450 നും 1650 നും ഇടയിൽ ജീവിച്ചിരുന്ന തദ്ദേശവാസികളായ കുട്ടികളുടേയും സമൂഹത്തിലെ പ്രധാനികളുടെയും അസ്ഥികൂടങ്ങളാണ് ഇത്തരത്തിൽ കോർത്തിണക്കി സൂക്ഷിക്കുന്നത്.

യൂറോപ്യൻമാർ ശവകുഴികൾ കൊള്ളയടിച്ചതിന്റെ ഫലമായി മൃതദേഹങ്ങൾ പലതും നശിപ്പിക്കപ്പെട്ടു. അവയുടെ കേടുപാടുകൾ പരിഹരിക്കാൻ നട്ടെല്ലുകൾ പരസ്പരം ബന്ധിപ്പിച്ചതാണെന്ന് ഗവേഷകരുടെ അനുമാനം. മരണാനന്തര ജീവിതത്തിൽ വിശ്വസിക്കുന്ന അവർക്ക് മൃതശരീരത്തിന് സംഭവിച്ച കേടുപാടുകൾ സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. ഇതാണ് അസ്ഥികൾ കോർത്തിണക്കി സൂക്ഷിക്കാൻ കാരണം.

യൂറോപ്യൻ അധിനിവേശത്തിന് മുൻപ് 1000 മുതൽ 1400 വരെ ചിഞ്ച സാമ്രാജ്യത്തിന്റെ ആസ്ഥാനമായിരുന്നു അസ്ഥികൂടങ്ങൾ കണ്ടെത്തിയ ഈ താഴ് വര. ശക്തമായ ഇൻക സാമ്രാജ്യവുമായി ബന്ധം സ്ഥാപിച്ചിരുന്ന ജനത യൂറോപ്യൻ കടന്നുകയറ്റത്തിന് ശേഷമാണ് നാമാവശേഷമായതെന്ന് ചരിത്ര രേഖകൾ ചൂണ്ടിക്കാണിക്കുന്നു.

കോളനിക്കാരുടെ അധിനിവേശത്തോടെ ചിഞ്ചസാമ്രാജ്യത്തിന്റെ അംഗബലം ക്രമേണ കുറയുകയുണ്ടായി. മറ്റൊരു ദു:ഖകരമായ കാര്യം പ്രിയപ്പെട്ടവരുടെ മൃതദേഹം സൂക്ഷിച്ചിരുന്ന ശവക്കുഴികൾ പലതും യൂറോപ്യൻമാർ കൊള്ളയടിച്ചിരുന്നു. കൂടാതെ സ്വർണവും വെള്ളിയും കൊണ്ട് നിർമ്മിച്ച ശവക്കല്ലറകൾ നീക്കം ചെയ്യാനും തദ്ദേശീയപരമായ അവരുടെ മതപരമായ ആചാരങ്ങളും എന്തിനേറെ ശവസംസ്‌കാര ആചാരങ്ങൾ ഇല്ലാതാക്കാനും യൂറോപ്യൻമാർ ശ്രമിച്ചിരുന്നതായി ചരിത്രം കറുത്ത മഷിയാൽ രേഖപ്പെടുത്തിയിരിക്കുന്നു.

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

​ഗുരുവായൂരപ്പനെ കണ്ട് ദർശനപുണ്യം തേടി മുകേഷ് അംബാനി; ദേവസ്വം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്കായി 15 കോടി കൈമാറി

മകനെ കൊലപ്പെടുത്തിയെന്ന് ഭർത്താവിന്റെ വെളിപ്പെടുത്തൽ; സ്വവർ​ഗാനുരാ​ഗിയായ ദമ്പതികൾ അറസ്റ്റിൽ, കുറ്റസമ്മതം നടത്തുന്ന ശബ്ദസന്ദേശം പൊലീസിന്

പ്രമുഖർ കളത്തിലിറങ്ങും; ബിജെപിക്ക് വേണ്ടി ജനവിധി തേടാൻ മുൻ DGP ആർ ശ്രീലേഖയും, തിരുവനന്തപുരം കോർപ്പറേഷനിലെ സ്ഥാനാർത്ഥിപട്ടിക പുറത്തുവിട്ട് രാജീവ് ചന്ദ്രശേഖർ

ഭോപ്പാലിൽ വാഹനാപകടം; മലയാളികളായ കയാക്കിം​ഗ് താരങ്ങൾക്ക് ദാരുണാന്ത്യം

ജപ്പാനിൽ ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് ; തീര​ദേശവാസികൾ ജാ​ഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്

പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു, തിരുവനന്തപുരം SAT ആശുപത്രിയിൽ ചികിത്സാ പിഴവ്, ഡോക്ടർമാരുടെ ഭാഗത്ത് നിന്ന് വലിയ അനാസ്ഥ ഉണ്ടായെന്ന് കുടുംബം

Latest News

ഇന്ത്യ തിരയുന്ന കൊടുംകുറ്റവാളികൾ; യുഎസിലും ജോർജിയയിലുമായി 2 ബിഷ്ണോയി സംഘാം​​ഗങ്ങൾ അറസ്റ്റിൽ

“മനുഷ്യാവകാശലംഘനം തുടരുന്നു”; ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ​ജി20 ഉച്ചകോടിയിൽ യുഎസ് പങ്കെടുക്കില്ലെന്ന് ട്രംപ്

സമാധാനം, സാമൂഹ്യസേവനം, സ്നേഹം; കെകേലി സമാധാന പുരസ്കാരം സദ്ഗുരു ശ്രീമാതാ അമൃതാനന്ദമയി ദേവിക്ക്

രഹസ്യവിവരത്തെ തുടർന്ന് പരിശോധന, എക്സൈസിനെ കണ്ടതോടെ മെത്താഫിറ്റമിൻ അടങ്ങിയ കവർ വിഴുങ്ങി; യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്വന്തം രാജ്യത്തെ കുറിച്ച് പാടിയതിൽ എന്താണ് തെറ്റ്, ദേശഭക്തിഗാനം പാടുന്ന കുട്ടികളെ അനുമോദിക്കണം, അഭിപ്രായസ്വാതന്ത്ര്യം അവ​ഗണിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്ന് ഓർമിപ്പിച്ച് രാജീവ് ചന്ദ്രശേഖർ

“ബിജെപിയുടെ രാഷ്‌ട്രീയ ഇച്ഛാശക്തിയുടെ ഉദാഹരണമാണ് വന്ദേഭാരത്”: പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

വീടിന്റെ ചുമരിടി‍‍ഞ്ഞുവീണ് അപകടം, പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ ബു​ദ്ധിമുട്ടിയതായി ബന്ധുക്കൾ, മൊബൈൽ സി​ഗ്നലിലാത്തതിനാൽ വിവരമറിക്കാനും വൈകി; അട്ടപ്പാടിയിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം

“യുദ്ധത്തിന് തയാറാണ്”, സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി അഫ്​ഗാനിസ്ഥാൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies