ലക്നൗ: ഉത്തർപ്രദേശിലെ ഝാൻസി പ്രതിരോധ ഇടനാഴി പാകിസ്താനെ ഒരു പാഠം പഠിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഝാൻഡിയിൽ പ്രതിരോധ ഇടനാഴിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടു കഴിഞ്ഞു. പാകിസ്താനെ ഒരു പാഠം പഠിപ്പിക്കാൻ ഈ പദ്ധതിയിലൂടെ രാജ്യത്തിന്റെ പ്രതിരോധ പ്രതിരോധ സംവിധാനത്തിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. മൗറാണിപൂരിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തർപ്രദേശിലെ ജനങ്ങളുടെ ക്ഷേമത്തിനായി കോൺഗ്രസിന് ഒരിക്കലും പ്രവർത്തിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.കുടുംബ പാർട്ടികൾക്ക് ഒരിക്കലും സംസ്ഥാനത്തിന്റെയോ രാജ്യത്തിന്റെയോ നല്ലതിനുവേണ്ടി ഒന്നും ചെയ്യാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു .’ആദ്യം ഇന്ദിരാഗാന്ധി.. പിന്നെ രാജീവ് ഗാന്ധിയും സോണിയാ ഗാന്ധിയും.. ഇപ്പോൾ രാഹുൽ ഗാന്ധി…’യുപിയിലെ ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി എന്ത് പ്രവർത്തനമാണ് കോൺഗ്രസ് നടത്തിയതെന്ന് അദ്ദേഹം ചോദിച്ചു
സമാജ്വാദി പാർട്ടി രാഷ്ട്രീയ രാജവാഴ്ചയെ പ്രോത്സാഹിപ്പിക്കുകയാണെന്നും അമിത്ഷാ കുറ്റപ്പെടുത്തി. മുലായംസിംഗ് യാദവിന് ഇതുവരേയും തന്റെ പിൻഗാമിയെ കണ്ടെത്താനായിട്ടില്ല. അതിനാലാണ് അദ്ദേഹം തന്റെ മകനെ പിൻഗാമിയായി നിശ്ചയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
എസ്പി അവരുടെ അഞ്ചുവർഷത്തെ ഭരണത്തിൽ ഗുണ്ടകളിലൂടെയും മാഫിയയിലൂടെയും പാവപ്പെട്ടവരുടെ ഭൂമി പിടിച്ചെടുത്തെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻസർക്കാരിന്റെ കാലങ്ങളിൽ കയ്യേറിയ 2000 കോടി രൂപയുടെ പൊതുഭൂമി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒഴിപ്പിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.അഖിലേഷ് യാദവ് തന്റെ കുടുംബാംഗങ്ങൾക്ക് 45 സ്ഥാനങ്ങളിലായി നിയമനം നൽകി. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി 45 പദ്ധതികൾ ജനങ്ങളുടെ വീട്ടുപടിക്കലെത്തിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
Comments