മോസ്കോ: യുദ്ധമില്ലെന്ന് ആവർത്തിക്കുമ്പോഴും റഷ്യൻ സൈന്യം യുകൈയ്ന് ഏറ്റവും അടുത്തിരിക്കുന്നു. എന്നാൽ കാര്യമായിറഷ്യൻ സൈനികരൊന്നും യുക്രെയ്നിനിലേക്ക് കടന്നിട്ടില്ലെന്നാണ് അനുമാനം. ഡനിട്സ്കിലെയും ലുഹാൻസ്കിലെയും പീപ്പിൾസ് റിപ്പബ്ലിക്കുകളിൽനിന്ന് യുക്രെയ്നിയൻ പ്രദേശത്തെ വേർതിരിക്കുന്ന നിയന്ത്രണരേഖയിൽ അക്രമം വർദ്ധിക്കുമ്പോൾ അത് റഷ്യൻ യുദ്ധപദ്ധതിയുടെ പുതിയ ഘട്ടത്തെ അടയാളപ്പെടുത്തുന്നുവെന്ന് പാശ്ചാത്യ ഉദ്യോഗസ്ഥർ പറയുന്നു.
കൂടുതൽ റഷ്യൻ സൈന്യം യുക്രെയ്നിനെ അക്രമിക്കാവുന്ന ദൂരത്തേക്ക് എത്തിയതായി വിദേശ രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കുന്നു.സൈനിക ശക്തിയുടെ മുന്നിൽ രണ്ടും അതിർത്തിയിൽ തന്ത്രപ്രധാന മേഖലയിൽ വിന്യസിക്കപ്പെട്ടിട്ടുണ്ട്. അതെ സമയം യുക്രെയ്നിലേക്കുള്ള റഷ്യൻ അധിനിവേശത്തിൽ പ്രതിഷേധിച്ച് ഒരു ഹാഷ്ടാഗിന് കീഴിൽ റഷ്യയിൽ ഒരു സോഷ്യൽ മീഡിയ കാംപെയ്ൻ ആരംഭിച്ചിട്ടുണ്ട്.റഷ്യൻ ഓൺലൈൻ മാഗസിൻ ഖോലോഡിന്റെ എഡിറ്റർ-ഇൻ-ചീഫ് ടൈസിയ ബെക്ബുലാറ്റോവ എന്നിവർ ചേർന്ന് ആരംഭിച്ചതാണ് ക്യാംപയിൻ.
യുക്രെയ്നിലേയും അയൽരാജ്യത്തുള്ള സുഹൃത്തുക്കളും ബന്ധുക്കളുമായി വിവരങ്ങൾ ഇതുവഴികൈമാറുന്നു റഷ്യയുടെ വിദേശ ഏജന്റ് പട്ടികയിലുള്ള ഖൊലോഡ് എരിതീയിൽ എണ്ണ പകരുകയാണെന്ന വിലയിരുത്തലും ഉയരുന്നുണ്ട്. അതെ സമയം ശബ്ദമില്ലാത്തവരുടെ ശബ്ദമാകാനാണ് ഈ ക്യാംപയ്ൻലക്ഷ്യമിടുന്നതെന്ന് സ്ഥാപകർ പറയുന്നു
പല റഷ്യക്കാരും ഇപ്പോൾ അനുഭവിക്കുന്ന നിസ്സഹായതയ്ക്കെതിരെ പോരാടാനുള്ള ശ്രമമാണ് ക്യാംപയ്നെന്ന് ബെക്ബുലറ്റോവ വ്യക്തമാക്കി. ശീതയുദ്ധത്തിന് ശേഷം യൂറോപ്പ് നേരിടുന്ന ഏറ്റവും ഗുരുതരമായ സുരക്ഷാ പ്രതിസന്ധിയാണ് ഷാഡോ ഡിഫൻസ് സെക്രട്ടറി ജോൺ ഹീലി പറയുന്നു.റഷ്യൻ സൈന്യത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും അതിർത്തികളിൽ തമ്പടിച്ചതിനാൽ യുക്രെയ്നിലെ ജനങ്ങൾ അഭൂതപൂർവമായ ഭീഷണി നേരിടുന്നതായിഅദ്ദേഹം പറഞ്ഞു.അതെ സമയം റഷ്യൻ ആക്രമണം തുടരുന്ന സാഹചര്യത്തിൽ യുക്രൈൻ യുകെയുടെ പൂർണ പിന്തുണ ഉറപ്പു വരുത്തി.എന്നാൽആക്രമിക്കാൻ പുടിൻ ഉത്തരവിട്ടതായി അവർ കരുതുന്നുണ്ടോ എന്ന ചോദ്യത്തിന്, അറിയില്ലെന്നായിരുന്നു മറുപടി.
Comments