ന്യൂഡൽഹി: ഇന്ത്യൻ കരസേന സ്വന്തം ഉപഗ്രഹമടക്കമുള്ള സംവിധാനങ്ങളോടെ ഇനി ശത്രുനിരയ്ക്കെതിരെ നീങ്ങും. അത്യാധുനിക സാങ്കേതിക വിദ്യകളും അനുബന്ധ ഉപകരണങ്ങളും വാങ്ങാൻ പ്രതിരോധ വകുപ്പ് അനുമതി നൽകി. 8357കോടിരൂപയാണ് സിസാറ്റ് -7ബി ഉപഗ്രഹസേവനവും ഭാരംകുറഞ്ഞ വാഹനങ്ങളും രാത്രികാല ഉപയോഗത്തിനായുള്ള ദൂരദർശിനികളും അവ ഘടിപ്പിക്കാവുന്ന റൈഫിളുകളും കരസേന വാങ്ങും.
ഇന്ത്യൻ കമ്പനികളും വിദേശ കമ്പനികളും സംയുക്തമായി ആത്മനിർഭർ സംവിധാനത്തിലാണ് ഉപകരണങ്ങൾ നൽകുന്നത്. കരസേനയുടെ അത്യാധുനിക വൽക്കരണം കാലഘട്ടത്തിന് അനുസൃതമായിരിക്കണം. പുതിയവെല്ലുവിളികളെ നേരിടാൻ പാകത്തിന് സേന ബലപ്പെടണം. കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് നേതൃത്വം നൽകുന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിലാണ് ആവശ്യം അംഗീകരിച്ചത്. ഇന്ത്യൻ നിർമ്മിതമായ ഉപകരണങ്ങളും ആയുധങ്ങളും സ്വന്തമാക്കാനാണ് അനുമതി നൽകിയിട്ടുള്ളത്.
അനുമതി പ്രകാരം 1400 കോടി രൂപ വിലവരുന്ന 30,000 നൈറ്റ്-സൈറ്റ് ഇമേജ് ഇന്റൻസിഫയർ റൈഫിളുകൾ, 740 കോടി വിലവരുന്ന 5000 ജിഎസ് 4×4 ജീപ്പുകൾ, റഡാറുകൾ എന്നിവയുമാണ് വാങ്ങുന്നത്. ജീസാറ്റ് ഉപഗ്രഹം കരസേനയ്ക്ക് മാത്രമായി ഉപയോഗിക്കാൻ 4600 കോടിരൂപയാണ് ചിലവ്. കഴിഞ്ഞ വർഷം പ്രതിരോധ വകുപ്പ് ഇന്ത്യൻ വ്യോമസേനയ്ക്കായി ഉപഗ്രഹം 2236 കോടിയ്ക്കും ഉടൻ വിക്ഷേപിക്കും. അടുത്ത ഘട്ടത്തിൽ നാവിക സേനയ്ക്കും സംവിധാനം ഒരുങ്ങും.
Comments