ഹൈദരാബാദ് : ഹിന്ദു വ്യാപാരികളെ ബഹിഷ്ക്കരിക്കാൻ മുസ്ലീങ്ങളോട് ആവശ്യപ്പെട്ട അസദുദ്ദീൻ ഒവൈസിയുടെ പാർട്ടി നേതാവിനെതിരെ കേസ്. ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലിമീൻ നേതാവ് എംഎ ഖാവി അബ്ബാസിക്കെതിരെയാണ് ഹൈദരാബാദ് സിറ്റി പോലീസ് കേസെടുത്തത് .
“മുസ്ലിങ്ങളുടെ ഉടമസ്ഥതയിലുള്ള കടകളിൽ നിന്ന് മാത്രം സാധനങ്ങൾ വാങ്ങാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ഒരു വസ്തുവിന്റെ വില 1 രൂപയാണെങ്കിൽ പോലും, അത് മുസ്ലീമിൽ നിന്ന് വാങ്ങുക. അവർ നിങ്ങളുടെ പണം നിങ്ങളുടെ കമ്മ്യൂണിറ്റിക്കെതിരെ ഉപയോഗിക്കുകയും ശക്തമായ ഒരു ശക്തിയായി വളരുകയും ചെയ്യുന്നു. ഈ അഭ്യർത്ഥന നിങ്ങളുടെ സുരക്ഷയ്ക്കുവേണ്ടിയാണ്, ”ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഖാവി പറഞ്ഞു.
ക്ഷേത്രങ്ങളിലെ ഉച്ചഭാഷിണി, ഭജന, മണികൾ എന്നിവ മൂലമുള്ള ശബ്ദമലിനീകരണത്തിനെതിരെ പരാതിപ്പെടാനും ഖാവി അബ്ബാസി മുസ്ലീങ്ങളോട് ആവശ്യപ്പെട്ടു. “എല്ലാ പോലീസ് സ്റ്റേഷനുകളിലും ഈ ശബ്ദങ്ങൾ ശല്യപ്പെടുത്തുന്നതാണെന്ന് പറഞ്ഞ് കേസുകൾ ഫയൽ ചെയ്യുക. ഇതുമൂലം ഉറക്കത്തിന്റെ ഗുണനിലവാരം കുറയുന്നുവെന്നും പറയുക ,” ഇത്തരത്തിലാണ് ഖാസിയുടെ പ്രസ്താവന. ഐപിസി സെക്ഷൻ 153(എ)1(എ)(ബി) , 505(ii) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Comments