പാലക്കാട് : ചൂലന്നൂരിൽ നാല് പേരെ വെട്ടിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. പ്രണയം എതിർത്തതിലുള്ള വൈരാഗ്യമാണ് ആക്രമണകാരണമെന്നാണ് ബന്ധുക്കൾ പറയുന്നത്. മുകേഷിന് അമ്മയുടെ സഹോദരിയുടെ മകളോട് അടുപ്പമുണ്ടായിരുന്നു.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. മണി, സുശീല, ഇന്ദ്രജിത്ത്, രേഷ്മ എന്നിവർക്കാണ് വെട്ടേറ്റത്. മാതൃസഹോദരിയുടെ മകളുമായുള്ള മുകേഷിന്റെ ബന്ധത്തെ വീട്ടുകാർ എതിർത്തിരുന്നു. ഇതാവാം ആക്രമിക്കാൻ കാരണമെന്ന് കുടുംബം പറഞ്ഞു.
രക്ഷിക്കണേ എന്ന നിലവിളി കേട്ടാണ് ഉണർന്നതെന്ന് അയൽവാസി പറഞ്ഞു. ആദ്യം കണ്ടത് വെട്ടേറ്റ രേഷ്മയെയാണ്. പിന്നീട് രേഷ്മയുടെ അച്ഛനെ പരിക്കുകളോടെ കണ്ടെത്തി. ലൈറ്റിട്ടപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ഇവർ പറയുന്നു. പെട്രോളും പടക്കവുമായാണ് പ്രതി എത്തിയത്. വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം കുടുംബത്തെ തീവെച്ച് കൊലപ്പെടുത്താൻ പ്രതി ഗൂഢാലോചന നടത്തിയെന്നാണ് സൂചന. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.
Comments