തിരുവനന്തപുരം: സംസ്ഥാനത്ത് തുടരെയുണ്ടാവുന്ന കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.വർഗീയ ശക്തികൾക്ക് വാളുകൊടുത്തിട്ട് ചാമ്പിക്കോ എന്ന് പറയുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് അദ്ദേഹം ആരോപിച്ചു.
കേരളത്തിൽ രാഷ്‌ട്രീയ കൊലപാതകങ്ങൾ വർദ്ധിക്കുന്നതും അതുകൊണ്ടാണ്. കേരളം ചോരക്കളിയുടെ നാടായിരിക്കുകയാണ്. കേരളത്തിലെ സിപിഎമ്മിന് വർഗീയത പ്രോത്സാഹിപ്പിച്ച ചരിത്രമാണ് ഉള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.അമ്പതിലേറെ രാഷ്‌ട്രീയ കൊലപാതകങ്ങളാണ് പിണറായി വിജയൻ മുഖ്യമന്ത്രിയായതിനു ശേഷം ഉണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പോലീസ് വിചാരിച്ചാൽ ഇതൊന്നും തടയാൻ പറ്റില്ലെന്ന് ഒരു മന്ത്രി തന്നെ പറയുന്നു. സംസ്ഥാന ഭരണത്തിന്റെ യഥാർത്ഥ സ്ഥിതി ഇതാണെന്നും രാവിലെ എഴുന്നേറ്റാൽ മുറ്റത്ത് ചോര കാണുന്ന രീതിയിലേക്ക് കേരളം മാറിയെന്നും ചെന്നിത്തല പറഞ്ഞു. ഇതിന്റെ ഉത്തരവാദിത്ത്വം സർക്കാരിനും ആഭ്യന്തര വകുപ്പിനും പോലീസിനും ഇല്ലേ എന്നും അദ്ദേഹം ചോദിച്ചു. നിഷ്‌ക്രിയമായ ആഭ്യന്തരവകുപ്പാണ് ഇതിന് കാരണമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
Comments