മലപ്പുറം : പെരിന്തൽമണ്ണയിൽ ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത മുഹമ്മദ് പോക്‌സോ കേസ് പ്രതി. കാസർകോട് ഇയാൾക്കെതിരെ പോക്‌സോ കേസ് ഉണ്ടെന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം. മരിച്ച ജാസ്മിന് പുറമേ മറ്റൊരു ഭാര്യകൂടി മുഹമ്മദിനുണ്ടെന്നും പ്രദേശവാസികൾ പറയുന്നു.
കൃത്യമായ ആസൂത്രണത്തോടെയാണ് മുഹമ്മദ് ജാസ്മിനെയും കുട്ടികളെയും കൊലപ്പെടുത്താൻ എത്തിയതെന്ന് പെരിന്തൽമണ്ണ ഡിവൈഎസ്പി സന്തോഷ് പറഞ്ഞു. ഓട്ടോയിൽ സ്‌ഫോടക വസ്തുക്കൾ അല്ല പടക്കങ്ങൾ ആണ് ഉണ്ടായിരുന്നത്. കാസർകോട് രജിസ്റ്റർ ചെയ്തിട്ടുള്ള പോക്‌സോ കേസിൽ ഇയാൾ പ്രതിയാണ്. മുഹമ്മദിന് മറ്റൊരു ഭാര്യകൂടിയുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
രാവിലെയാണ് മുഹമ്മദ് ഭാര്യയെയും കുട്ടിയെയും സ്‌ഫോടനത്തിലൂടെ കൊലപ്പെടുത്തിയത്. സ്‌ഫോടക വസ്തു നിറച്ച ഓട്ടോയിൽ ജാസ്മിനെയും കുട്ടികളെയും ആളൊഴിഞ്ഞ പറമ്പിൽ എത്തിച്ച ഇയാൾ ഓട്ടോയ്‌ക്ക് തീയിടുകയായിരുന്നു. സംഭവത്തിൽ പരിക്കേറ്റ ഒരു കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
















Comments