ലക്‌നൗ: വാരണാസിയിലെ ഗ്യാൻവ്യാപി മസ്ജിദ് കെട്ടിടത്തിനുള്ളിൽ പുരാതന ക്ഷേത്രമുണ്ടായിരുന്നു എന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. ഗ്യാൻവ്യാപി മസ്ജിദ് നിലനിൽക്കുന്നയിടത്ത് ക്ഷേത്രമായിരുന്നു എന്ന് തെളിയിക്കുന്ന ബ്രിട്ടീഷ് കാലഘട്ടത്തിലെ ഭൂപടങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. അഭിഭാഷകൻ വിജയ് ശങ്കറാണ് ഇപ്പോൾ മസ്ജിദ് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് പണ്ട് ക്ഷേത്രമായിരുന്നു എന്നതിന്റെ തളിവുകൾ പുറത്ത് വിട്ടത്.
മസ്ജിദിന്റെ നിലവറയ്‌ക്കുള്ളിൽ നേരത്തെ പുരാതന സ്വസ്തിക്ക് ചിഹ്നങ്ങളും താമരചിഹ്നങ്ങളും കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്ത് ക്ഷേത്രം സ്ഥിതിചെയ്തതിന്റെ കൂടുതൽ തെളിവുകൾ അഭിഭാഷകൻ പുറത്തു വിട്ടത്. ഭൂപടത്തിൽ ക്ഷേത്രത്തിന്റെ ഭിത്തി ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളതാണെന്നും പഴയ ക്ഷേത്രത്തിന് മൂന്ന് കവാടങ്ങൾ ഉണ്ടായിരുന്നു. അത് അടച്ചിട്ടിരുക്കുന്നു എന്നാണ് ഭൂപടത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് അഭിഭാഷകൻ വ്യക്തമാക്കിയിരിക്കുന്നത്. ഭൂപടം കോടതിയുടെ പരിഗണനയിലുണ്ടെന്നും അഡ്വ.വിജയ് ശങ്കർ വ്യക്തമാക്കി. 1936 ലെ ബ്രിട്ടീഷ് ഭരണകാലത്തെ ഭൂപടവും 1991 കാലത്തെ ഭൂപടവുമാണ് കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്.
കാശി വിശ്വനാഥ്-ഗ്യാൻവ്യാപി മസ്ജിദ് കെട്ടിടത്തിനുള്ളിൽ ശ്രീനഗർ ഗൗരി ക്ഷേത്രമുണ്ടെന്നാണ് വിശ്വാസികൾ ചൂണ്ടിക്കാട്ടുന്നത്. ഇത് തെളിയിക്കുന്ന ഒട്ടേറെ വിവരങ്ങളും ആളുകൾ പുറത്ത് വിട്ടിരുന്നു.ഗ്യാൻവ്യാപി മസ്ജിദിനുള്ളിൽ കോടതി നിയോഗിച്ച പ്രത്യേക സംഘത്തിന്റെ സർവ്വേയും വീഡിയോഗ്രഫിയും കഴിഞ്ഞ ദിവസങ്ങളിലായി നടന്നിരുന്നു. തെളിവുകൾ പുറത്ത് വരാതിരിക്കാൻ ഗ്യാൻവ്യാപി മസ്ജിദ് മാനേജിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധവും നടന്നിരുന്നു.
Comments