മുംബൈ: ഓസ്‌ട്രേലിയൻ ക്രിക്കറ്റിന് നഷ്ടമായ ആൻഡ്രൂ സൈമണ്ട്‌സ് എന്ന ഓൾറൗണ്ടർ നൽകിയ ആവേശം ഏറ്റവുമധികം ഗുണംചെയ്തത് ഐപിഎല്ലിന്. ഇന്ത്യൻ പ്രീമിയർ ലീഗിൽ എക്കാലത്തേയും മികച്ച ഓൾറൗണ്ടർമാർ അരങ്ങു തകർക്കുമ്പോൾ തുടക്കകാലത്ത് നന്ദി പറയേണ്ടത് ആൻഡ്രൂ സൈമണ്ട്‌സിന്. ഐപിഎല്ലിന്റെ തുടക്ക കാലത്ത് താരലേലത്തിൽ ഏറ്റവും ഉയർന്ന തുക ലഭിച്ച രണ്ടാമനാണ് സൈമണ്ട്‌സ്.
ഐപിഎൽ ആദ്യ സീസണിൽ ഏറ്റവുമധികം തുക ലേലത്തിൽ പോയ വിദേശ താരമാണ് സൈമണ്ട്‌സ്. 5.4കോടി രൂപയ്‌ക്കാണ് ഡക്കാൺ ചാർജ്ജേഴ്‌സ് സൈമണ്ട്‌സിനെ സ്വന്തമാ ക്കിയത്. മൂന്ന് സീസണിൽ സൈമണ്ട്‌സ് ഹൈദരാബാദ് ടീമിന്റെ ഭാഗമായിരുന്നു. 2009ൽ ടീമിനൊപ്പം ഐപിഎൽ കിരീടവും നേടി. ഐപിഎല്ലിൽ അവസാനമായി കളിച്ചത് മുംബൈയ്‌ക്ക് വേണ്ടിയായിരുന്നു. ഐപിഎല്ലിൽ 39 മത്സരങ്ങളിലായി 974 റൺസും 20 വിക്കറ്റും സ്വന്കമാക്കി.
ആഗോള ക്രിക്കറ്റിൽ നിർണ്ണായക ജയങ്ങൾ ടീമിന് ഏകുന്ന അപൂർവ്വം പ്രതിഭകളിലൊരാ ളായിരിന്നു സൈമണ്ട്‌സ്. ഒസീസിനായി 20 ടെസ്‌റ്‌റും, 198 ഏകദിനങ്ങളും 14 ടി20കളും കളിച്ചു. ഓസീസ് ലോകകപ്പ് സ്വന്തമാക്കിയതിൽ 2003ലും 2007ലും സൈമണ്ട്‌സ് ടീമിലുണ്ടായിരുന്നു. ഏകദിനത്തിൽ 5000ലേറെ റൺസും 100ലേറെ വിക്കറ്റും നേടിയ അപൂർവ്വം ഓൾറൗണ്ടർമാരിൽ ഒരാളുമാണ് സൈമണ്ട്‌സ്.
Comments