മിലാൻ: ഇറ്റാലിയൻ സൂപ്പർ ക്ലബ്ബിന് അറുപതു വർഷത്തിന് ശേഷം കിരീടം. എസി റോമയാണ് യൂറോപാ കോൺഫറൻസ് ലീഗ് കിരീടം സ്വന്തമാക്കിയത്. ഇന്നലെ അൽബേനിയയിൽ നടന്ന പോരാട്ടത്തിലാണ് ഡച്ച് ക്ലബ്ബായ ഫെയ്‌നൂർദ്ദ് റോട്ടർഡാമിനെ എതിരില്ലാത്ത ഏക ഗോളിന് തോൽപ്പിച്ചത്.
കളിയുടെ 32-ാം മിനിറ്റിലാണ് 22കാരനായ സാനിയോളോ ഗോൾ നേടിയത്. മധ്യനിരയിൽ നിന്നും ഗിയാൻലൂക്കാ മാൻചീനി നൽകിയ പന്താണ് സാനിയോള നെഞ്ചിലേറ്റവാങ്ങി എതിരാളികളുടെ ഗോൾവലയിലേക്ക് തിരിച്ചുവിട്ടത്. ഗോളടിച്ചതോടെ സാനിയോള യൂറോപ്പിൽ ഒരു ഫൈനലിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി. മുൻപ് അലേസാന്‌ഡ്രോ ഡെൽ പിയറോയാണ് 1997ൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ യുവന്റസിനായി ഗോൾ നേടിയ പ്രായം കുറഞ്ഞ ആദ്യ താരം. നിശ്ചിത സമയത്തൊന്നും ഗോൾ മടക്കാൻ ഫെയ്‌നൂർദ്ദ് റോട്ടർഡാമിന് സാധിച്ചില്ല. റോമയുടെ ഗോളി റൂയി പാട്രീഷ്യയുടെ മികച്ച പ്രകടനമാണ് ഗോളുകൾ തടയാൻ സാധിച്ചത്.
1961 ഫെയേഴ്‌സ് കപ്പ് കിരീടം നേടിയ ശേഷം ഇന്നേ വരെ ഒരു പ്രധാന ടൂർണ്ണമെന്റിലും എസി റോമ ജേതാക്കളായിട്ടില്ല. യൂറോപ്പിലെ മൂന്നാം ഘട്ട ടൂർണ്ണമെന്റുകൾ എന്ന നിലയിൽ ഈ വർഷം ആദ്യമായിട്ടാണ് ഫിഫ പുതിയ ടൂർണ്ണമെന്റ്ായ യൂറോപാ കോൺഫറൻസ് ലീഗ്് ആരംഭിച്ചത്.
ജോസ് മോറീന്യോ പരിശീലകനായ ശേഷമാണ് എസി റോമ കിരീടം ചൂടിയത് എന്നതും ഏറെ പ്രത്യേകത നിറഞ്ഞതാണ്. യൂറോപ്പിലെ നാലു ക്ലബ്ബുകൾക്ക് കിരീടം നേടിക്കൊടുത്ത രണ്ടാമത്തെ പരിശീലകനെന്ന അപൂർവ്വ നേട്ടവും ഇതോടെ മോറിന്യോയ്‌ക്ക് സ്വന്തമായി. ആദ്യനേട്ടം ഗിയോവാനി ത്രാപ്പാത്തോനിയുടേതാണ്.
Comments