അഹമ്മദാബാദ്: ലോകക്രിക്കറ്റിൽ റെക്കോഡ് തുകകൾ വാരുന്ന ഐപിഎൽ ഗിന്നസ് റെക്കോഡിലും ഇടം നേടി. മത്സരത്തിന് മുമ്പ് മൊട്ടേര സ്റ്റേഡിയത്തിലെ മൈതാനം മുഴുവൻ നിറഞ്ഞു നിൽക്കുന്നത്ര വലുപ്പമുള്ള കൂറ്റൻ ജഴ്‌സിക്കാണ് ഗിന്നസ് ബഹുമതി ലഭിച്ചത്.
ഗിന്നസ് അധികൃതർ പുരസ്‌കാരം ഐപിഎൽ സാരഥികളായ സൗരവ് ഗാംഗുലിയ്‌ക്കും ജയ് ഷായ്‌ക്കും നൽകി. ആഗോള തലത്തിലെ എല്ലാ ലീഗ് സംഘാടകരും ഐപിഎൽ സംഘാടകരെ അഭിനന്ദിച്ചു. ഐപിഎല്ലിൽ കളിച്ച പത്തുടീമുകളുടേയും ലോഗോ അടക്കം അച്ചടിച്ച വെള്ള നിറത്തിലുള്ള ജഴ്‌സിയിൽ 15-ാമത് ഐപിഎല്ലിന് ആശംസകളും അച്ചടിച്ചിരുന്നു.
ഏറ്റവുമധികം കാണികൾ മത്സരം നേരിട്ട് കണ്ട വിഭാഗത്തിലും ലോകക്രിക്കറ്റിനെ ഇന്ത്യ ഞെട്ടിച്ചിരിക്കുകയാണ്. ഗുജറാത്തിലെ മൊട്ടേരയിലെ നരേന്ദ്രമോദി സ്‌റ്റേഡിയ ത്തിലായിരുന്നു ഇത്തവണ കലാശപോരാട്ടം നടന്നത്. ആതിഥേയ ടീമായ ഗുജറാത്ത് ടൈറ്റൻസ് രാജ സ്ഥാൻ റോയൽസിനെ തോൽപ്പിച്ച മത്സരം നേരിട്ട് കണ്ടത് 1,05,000 കാണികളാണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ക്രിക്കറ്റിനുള്ള ആരാധകരെത്രയെന്നത് വീണ്ടും ഉറപ്പിക്കുന്നതായിരുന്നു മൊട്ടേരയിലെ കാണികൾ.
Comments