ന്യൂഡൽഹി: ഹിമാചൽ പ്രദേശിലെ ഷിംലയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ സ്വീകരിക്കാനെത്തിയത് ആയിരങ്ങൾ. റോഡിനിരുവശത്തും തടിച്ചുകൂടിയ ജനങ്ങൾക്കിടയിലേക്ക് കാർ നിർത്തി പ്രധാനമന്ത്രിയെത്തിയത് ആദ്യം അമ്പരപ്പുണ്ടാക്കി.ഒരു പെയിന്റിംഗ് നെഞ്ചോടടക്കി പിടിച്ച് നിന്ന പെൺകുട്ടിയ്ക്ക് അരികിലേക്കാണ് പ്രധാനമന്ത്രിയെത്തിയത്.അദ്ദേഹത്തിന്റെ അമ്മ ഹീരാബെൻ മോദിയുടെ ചിത്രമായിരുന്നു പെൺകുട്ടിയുടെ കയ്യിൽ. കാർ നിർത്തി പെൺകുട്ടിക്കരികിലേക്ക് എത്തിയ അദ്ദേഹം പെൺകുട്ടിയോട് കുശലാന്വേഷണം നടത്തുകയും അഭിനന്ദിക്കുകയും ചെയ്തു.
ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. കാർ നിർത്തി ഇറങ്ങി പെൺകുട്ടിയോട് അദ്ദേഹം സംസാരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.ബിജെപി സർക്കാരിന്റെ എട്ടാം വാർഷികത്തോട് അനുബന്ധിച്ചാണ് ഷിംലയിൽ പൊതുപരിപാടി സംഘടിപ്പിച്ചത്.ബിജെപി മറ്റുള്ളവരെപോലെ വോട്ടുബാങ്കിനായിട്ടല്ല പ്രവർത്തിക്കുന്നത്. മറിച്ച് 130 കോടി ജനങ്ങളുടെ ക്ഷേമത്തിനായിട്ടാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഞാൻ നേതാവല്ല. മറിച്ച് പ്രധാന സേവകനാണ്. 130 കോടി ജനങ്ങളുടെ കുടുംബമാണ് എനിക്കുള്ളത്. അവരുടെ പ്രശ്നങ്ങളും സന്തോഷവും എന്റേത് കൂടിയാണ്. ഞാൻ ഈ നാടിനെ ലോകത്തിന്റെ നെറുകയിലെത്തിക്കുമെന്ന പ്രതിജ്ഞ ഈ ദേവഭൂമിയിൽ നിന്ന് വീണ്ടും വീണ്ടും ഓർക്കുന്നു. എല്ലാ മേഖലകളിലും ഇന്ത്യ ഒന്നാമതെത്തും. ഈ നാടിന്റെ യുവശക്തിയും വനിതകളും ഒരു പോലെ മുന്നേറണം അതിനായി എന്നും അവരെ ശാക്തീകരിക്കുക എന്നതാണ് എന്റെ കർത്തവ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Comments