ലണ്ടൻ: രാജ്യങ്ങൾ ഏറ്റുമുട്ടുന്ന കോൺമീബോൾ- യുവേഫാ ചാമ്പ്യൻസ് കപ്പ് ഫൈനൽ നാളെ ലണ്ടനിലെ വെംബ്ലി സ്‌റ്റേഡിയത്തിൽ നടക്കും. യുവേഫയും ലാറ്റിനമേരിക്കൻ ഫുട്‌ബോൾ അസോസിയേഷനും സംയുക്തമായി നടത്താമെന്നേറ്റ മൂന്ന് ഭൂഖണ്ഡാന്തര മത്സരങ്ങളിൽ ആദ്യത്തേതിലെ കലാശപോരാട്ടത്തിലാണ് മുൻ ലോകചാമ്പ്യന്മാർ ഏറ്റുമുട്ടുന്നത്.
കൊറോണ കാലത്ത് 2020ൽ യുവേഫാ യൂറോകപ്പ് നേടിയ ഇറ്റലി 2021ൽ കോപ്പാ ആമേരിക്കൻ ചാമ്പ്യന്മാരായ അർജ്ജന്റീനയെ നേരിടുമ്പോൾ തുല്യസാദ്ധ്യതയാണ് കൽപ്പിക്കുന്നത്. യുവേഫാ യൂറോകപ്പിൽ ഇംഗ്ലണ്ടിനെതിരെ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2നാണ് ഇറ്റലി ജയം നേടിയത്. കോപ്പാ അമേരിക്കയിൽ പരമ്പരാഗത വൈരികളായ ബ്രസീലിനെ ഏക ഗോളിന് തോൽപ്പിച്ചാണ് അർജ്ജന്റീന ചാമ്പ്യന്മാരായത്.
ഇറ്റലിക്കായി ഗിയാൻലൂജി ഡോണാറുമ, ഗിയോവാനി ഡീ ലോറൻസോ, ലിയാനോർഡോ ബോനൂച്ചി, ഗിയോർജിയോ ചെല്ലിനി, എമേഴ്‌സൺ, നിക്കോളേ ബാരേല്ലാ, ജോർജ്ജീനോ, മാറ്റേയോ പെസീനാ, ഫെഡ്രിക്കോ ബെർണാർഡേസ്ചി, ആേ്രന്ദ ബലേറ്റി, ലോറെൻസോ ഇൻസൈൻ എന്നിവരാണ് ഫൈനലിൽ ഇറങ്ങുന്നത്.
അർജ്ജന്റീനയ്‌ക്കായി ലയണൽ മെസ്സി, എമിലിയാനോ മാർട്ടിനസ്, ജുവാൻ ഫോയത്, ക്രിസറ്റിയൻ റൊമേറോ, നിക്കോളാസ് ഒട്ടാമെൻഡീ, മാർക്കോസ് അക്വൂന, റോഡ്രീഗോ ഡീ പോൾ, ഗ്വിഡോ റോഡ്രിഗസ്, ലോ സെൽസോ, എയ്ഞ്ചൽ ഡീ മരിയ, ലോട്ടാരോ മാർട്ടിനസ് എന്നിവരും കളത്തിലിറങ്ങും.
Comments