എതൊരു കായികപ്രേമിയുടേയും ജനപ്രിയ ഗെയിം ആണ് ക്രിക്കറ്റ്. പാഞ്ഞുവരുന്ന ബോളിനെ അടിച്ച് പറത്തി റൺസാക്കി മാറ്റുന്ന ബാറ്റർമാർ. സെഞ്ച്വറി നേടുക എന്നത് വലിയ സ്വപ്‌നമാണ്. സെഞ്ച്വറിയ്‌ക്ക് കുറച്ച് റൺസുകൾ മാത്രം അകലെ വെച്ച് പുറത്താവുകയെന്നത് ബാറ്റർമാരെ സംബന്ധിച്ച് ഏറെ ദു:ഖകരമായ കാര്യമാണ്. ബാറ്റർമാർമാരുടെ സമ്മർദ്ദമോ ആശങ്കയോ അമിത ആത്മവിശ്വാസമോ പലപ്പോഴും സെഞ്ച്വറി എന്ന സ്വപ്‌നത്തിന് വളരെ അടുത്ത് നിന്ന് പുറത്താകുന്നതിന് കാരണമാകാറുണ്ട്.
ഇങ്ങനെ സെഞ്ച്വറിയടിക്കുമോ എന്ന ആശങ്ക ക്രിക്കറ്റ് ലോകത്ത് അറിയപ്പെടുന്നത് നെർവസ് നയന്റീസ് എന്ന പേരിലാണ്. അതായത് സമ്മർദ്ദത്തിനടിമപ്പെട്ട് തൊണ്ണൂറ് റൺസിനും 99 റൺസിനുമിടയിൽ പുറത്തായിപോകുന്നതിനെ നെൻവസ് നയന്റീസ് എന്ന് വിളിക്കാം. അംപയർമാരുടെ വിധിയം സെഞ്ച്വറി അടിക്കാതെ പുറത്താവുന്നതിന് കാരണമാകാറുണ്ട്.
ലോക ക്രിക്കറ്റിൽ 99 ൽ വെച്ച് പുറത്തായവരുടെ കണക്കുകൾ ഏറെയാണ്.ഏറ്റവും കൂടുതൽ സെഞ്ചറികൾ സ്വന്തം അക്കൗണ്ടിലുള്ള സച്ചിൻ ടെണ്ടുക്കർ തന്നെയാണ് നെർവസ് നയന്റീസിന്റെ കാര്യത്തിലും മുന്നിൽ.തന്റെ കരിയറിൽ 28 തവണയാണ് സച്ചിൻ സെഞ്ച്വറി തികയ്‌ക്കാനാവാതെ പുറത്തായത്.ഇതിൽ പത്തു തവണ ടെസ്റ്റ് മാച്ചുകളായിരുന്നു.
ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സും ഇന്ത്യയുടെ രാഹുൽ ദ്രാവിഡും 14 തവണയാണ് സെഞ്ച്വറി തികയ്‌ക്കാനാവാതെ പുറത്തായത്. ദക്ഷിണാഫ്രിക്കയുടെ തന്നെ ജാക്ക് കാലിസും ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിംഗും 13 തവണയും പാകിസ്താന്റെ ഇൻസമാം ഉൽ ഹഖ് 12 തവണയും സെഞ്ച്വറി തികയ്‌ക്കാനാവാതെ പുറത്തായി. കെയിൻ വില്യംസൺ (ന്യൂസിലാൻഡ്)11 തവണ, ഓസ്‌ട്രേലിയയുടെ മാത്യു ഹെയ്ഡൻ 11 തവണ, ന്യൂസിലാൻഡ് താരം നഥാൻ ആസ്രേ 11 തവണ,ഹെർഷൽ ഗിബ്സ് (ദക്ഷിണാഫ്രിക്ക) 11 തവണ, എന്നിവരാണ് മറ്റ് കളിക്കാർ.















