മാഡ്രിഡ്: ലോകകപ്പിന് മുന്നോടിയായി തന്റെ എല്ലാ കരുത്തും പുറത്തെടുത്ത് രാജ്യത്തി നായി ലയൺ മെസ്സിയുടെ ഗോൾമഴ. ഇന്നലെ എസ്തോണിയയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തകർത്തപ്പോൾ അഞ്ചും പിറന്നത് മെസ്സിയുടെ കാലിൽ നിന്നായിരുന്നു. ആദ്യമായിട്ടാണ് മെസ്സി രാജ്യത്തിനായി ഒരു മത്സരത്തിൽ അഞ്ചു ഗോളുകൾ നേടുന്നത്.
കളിയുടെ ആദ്യ പകുതിയിൽ രണ്ടു തവണ എതിരാളിയുടെ വലകുലുക്കിയ മെസ്സി രണ്ടാം പകുതിയിൽ മൂന്ന് ഗോളുകൾ കൂടി അടിച്ചു. 45, 47 മിനിറ്റുകളിലാണ് ആദ്യ പകുതിയിൽ ഗോളുകൾ നേടിയത്. രണ്ടാം പകുതിയിൽ 71,76,86 മിനിറ്റുകളിലും മെസ്സി തന്നെ ടീമിന്റെ ലീഡ് 5-0നലേക്ക് എത്തിച്ച് രാജ്യത്തിന് ഗംഭീര ജയം സമ്മാനിച്ചു.
രാജ്യത്തിനായി കൂടുതൽ ഗോളുകൾ നേടിയവരിൽ നാലാമനായ ഹംഗറിയുടെ ഇതിഹാസ താരം ഫെറൻക് പുസ്‌കാസിന്റെ 84 ഗോളുകളെന്ന നേട്ടവും മെസ്സി മറികടന്നു. 86 ഗോളുകളാണ് നിലവിൽ മെസ്സിയുടെ നേട്ടമായുള്ളത്. 117 ഗോളുകളടിച്ച് പോർച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാൾഡോയാണ് മുന്നിൽ. 109 ഗോളുകൾ നേടിയ ഇറാന്റെ അലി ദായിയും 89 ഗോളുകൾ നേടിയ മലേഷ്യയുടെ മൊഖ്താർ ദഹാരിയുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്.
Comments