ന്യൂഡൽഹി : കൊറോണ കേസുകളുടെ വർദ്ധനവ് സംബന്ധിച്ച് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തയച്ചു.സംസ്ഥാനങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്.മഹാരാഷ്ട്ര, കേരളം, ഡൽഹി, കർണാടക എന്നീവിടങ്ങളിൽ കർശനമായ ജാഗ്രത പാലിക്കുകയും മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും വേണം.
ഇതുവരെ, ആശുപത്രിവാസവും മരണനിരക്കും വർദ്ധിക്കുന്നതിന്റെ സൂചനകളില്ല. എന്നിരുന്നാലും, സൂക്ഷ്മ നിരീക്ഷണം നിലനിർത്തണം. കേസുകൾ തിരിച്ചറിയുന്നതനുസരിച്ച് ഉയർന്ന തലത്തിലുള്ള പരിശോധന ഉറപ്പാണം. പുതിയ കേസുകളുടെ ക്ലസ്റ്ററുകൾ നിരീക്ഷിക്കണം. അണുബാധയുടെ വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും കത്തിൽ പരാമർശിക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.31 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.13 ശതമാനവുമായി രേഖപ്പെടുത്തി. 3,40,615 ഓളം കൊറോണ പരിശോധനയും നടത്തി . ഐസിഎംആറിന്റെ കണക്ക് പ്രകാരം രാജ്യത്ത് ഇതുവരെ 85.38 കോടി പരിശോധനകൾ നടത്തിയിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് ഇന്ന് 2415 പേർക്ക് കൊറോണ സ്ഥിരീകരിച്ചു.പ്രതിദിന രോഗികൾ 2000 കടക്കുന്നത് തുടർച്ചയായ മൂന്നാം ദിവസമാണ്.കൂടുതൽ രോഗികൾ എറണാകുളം ജില്ലയിലാണ് . 796 പേർക്കാണ് എറണാകുളത്ത് കൊറോണ സ്ഥിരീകരിച്ചത്.തിരുവനന്തപുരം 368 ,കോട്ടയം 260 , കോഴിക്കോട് 213 എന്നിങ്ങനെയാണ് കൊറോണ കേസുകൾ കൂടുതലുള്ള മറ്റു ജില്ലകൾ. അഞ്ച് പേരാണ് കൊറോണ ബാധിച്ച് മരിച്ചത്.
കൊറോണ കേസുകൾ ഉയരുന്നതിൽ ആശങ്ക വേണ്ടെന്നും ജാഗ്രത മതിയെന്നും ആരോഗ്യമന്ത്രി വീണ ജോർജ്ജ് ആവർത്തിക്കുന്നതിനിടെയാണ് രോഗവ്യാപനം ഉയരുന്നത്. പുതിയ കണക്കുകളുടെ പശ്ചാത്തലത്തിൽ ജാഗ്രത പുലർത്തണമെന്ന് ജില്ലകൾക്ക് ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
Comments