കൊച്ചി: കുട്ടികൾ ഉൾപ്പെട്ട ലൈംഗിക കുറ്റകൃത്യങ്ങൾ ഭയാനകമായ രീതിയിൽ വർധിക്കുന്നുവെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. ഇത്തരം കേസുകളിൽ പ്രതികളാകുന്നത് സ്കൂൾ കുട്ടികളോ ചെറുപ്രായത്തിൽ ഉള്ളവരോ ആണ്. പോക്സോ നിയമവും പീഡന കേസുകളുടെ പ്രത്യാഘാതങ്ങൾ സംബന്ധിച്ചും സ്കൂളുകളിൽ ബോധവൽക്കരണം നിർബന്ധമാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.
പൊതുവിദ്യാഭ്യാസ വകുപ്പും സിബിഎസ്ഇയും വിഷയത്തിൽ നിലപാടറിയിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. വിദ്യാർത്ഥികളിൽ നിയമത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും പോക്സോ കേസ് പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കവേ കോടതി വിമർശിച്ചു.
കൗമാരക്കാരിലും വിദ്യാർത്ഥികളിലും ലൈംഗികാതിക്രമങ്ങൾ വർധിച്ചു വരികയാണ്. നിയമപരമായ പ്രത്യാഘാതങ്ങളെന്താണെന്ന് കുട്ടികൾക്കറിയില്ല. അതുകൊണ്ടാണ് കൗമാരക്കാർ തന്നെ പ്രതികളാകുന്ന പല കേസുകളും ഉണ്ടാകുന്നത്. പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയോ ബോധവൽക്കരണ ക്ലാസുകൾ നടത്തിയോ പരിഹാര നടപടികൾ കൈക്കൊള്ളാമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റേതാണ് ഉത്തരവ്.
Comments