ജനീവ:യുവേഫാ നേഷൻസ് ലീഗിൽ പോർച്ചുഗലിനെ തോൽപ്പിച്ച് സ്വിറ്റ്‌സർലാന്റ്. എതിരില്ലാത്ത ഒരു ഗോളിനാണ് സ്വിസ് നിര ക്രിസ്റ്റിയാനോയുടെ ടീമിനെ പരാജയപ്പെടു ത്തിയത്. കളിയുടെ ആദ്യ മിനിറ്റിൽ തന്നെ സ്വിസ് നിര പോർച്ചുഗലിന്റെ വല ചലിപ്പിച്ചു.
കളിയുടെ തുടക്കത്തിൽ 57-ാം സെക്കന്റിലാണ് ഗോൾ പിറന്നത്. ജനീവ സ്റ്റേഡിത്തിലെ മത്സരത്തിൽ സ്വിസ് താരം ഹാരിസ് സെഫേറോവിച്ചാണ് ഗോൾ നേടിയത്. ബോക്‌സിനക ത്തുനിന്നും സിൽവാൻ വിദ്‌മെർ ഉയർത്തി നൽകി ക്രോസ് ഷോട്ട് മികച്ച ഹെഡറിലൂടെയാണ് സെഫെറോവിച്ച് പോർച്ചുഗലിന്റെ വലയിലെത്തിച്ചത്.
ആദ്യ പകുതിയിൽ ഗോൾ വീണ ശേഷം ശക്തമായ ആക്രമണമാണ് പോർച്ചുഗൽ നടത്തിയത്. എന്നാൽ ഗോളുകളൊന്നും വീണില്ല. രണ്ടാം പകുതിയിൽ 63-ാം മിനിറ്റിൽ ബെർണാർഡോ സിൽവയും 63-ാം മിനിറ്റിൽ ഡിയോഗോ ജോട്ടയുമാണ് മികച്ച മുന്നേറ്റം നടത്തിയത്. ഇരുവരു ടേയും ഷോട്ടുകൾ പക്ഷെ ഗോളായി മാറിയില്ല.
2018-19ലെ ആദ്യ നേഷൻസ് കപ്പ് നേടിയ പോർച്ചുഗലിന് ഇത്തവണ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ തോൽവിപിണഞ്ഞത് ക്ഷീണമാണ്. തോൽവിയോടെ പോർച്ചുഗൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാന ത്തേക്ക് പിന്തള്ളപ്പെട്ടു. ചെക് റിപ്പബ്ലിക്കിനെ ഇതേ ഗ്രൂപ്പിൽ 2-0ന് വീഴ്‌ത്തിയ സ്‌പെയിനാണ് ഗ്രൂപ്പിൽ ഒന്നാമതായുള്ളത്. ജയിച്ചെങ്കിലും സ്വിറ്റ്‌സർലാന്റ് നാലാം സ്ഥാനത്താണ്.
Comments