ബാൽതാക്കറെയുടെ പ്രത്യയശാസ്ത്രം സോണിയയ്ക്കും പവാറിനും മുന്നിൽ അടിയറവച്ചു; ഈ പതനം കാലം കാത്ത് വച്ച കാവ്യനീതി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ബാൽതാക്കറെയുടെ പ്രത്യയശാസ്ത്രം സോണിയയ്‌ക്കും പവാറിനും മുന്നിൽ അടിയറവച്ചു; ഈ പതനം കാലം കാത്ത് വച്ച കാവ്യനീതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2022, 11:49 pm IST
FacebookTwitterWhatsAppTelegram

 

ബാൽതാക്കറെയെന്ന വ്യക്തിത്വം ഇന്ത്യൻ രാഷ്‌ട്രീയത്തിൽ ചെലുത്തിയ സ്വാധീനം വാക്കുകൾ കൊണ്ട് വിശേഷിപ്പിക്കാവുന്നതിലും അപ്പുറമാണ്. എതിരാളികൾ പോലും ആ സ്വരത്തെ ബഹുമാനിച്ചിരുന്നു. പത്രത്തിലെ കാർട്ടൂണിസ്റ്റ് ആയിരുന്ന ബാലാ സാഹെബ് താക്കറെ ജോലി ഉപക്ഷേിച്ച് രാഷ്‌ട്രീയത്തിൽ ഇറങ്ങിയപ്പോൾ ചരിത്രം പോലും വഴിമാറി. മറാത്ത രാഷ്‌ട്രീയത്തിൽ ഊന്നിയായിരുന്നു ശിവസേനയുടെ ആദ്യകാല പ്രവർത്തനം. പിന്നീട് ബാൽ താക്കറെ ഹിന്ദുത്വ പ്രത്യയശാസ്ത്രം തന്റെ രാഷ്‌ട്രീയത്തോട് ചേർക്കുകയായിരുന്നു.

രാഷ്‌ട്രീയ നിലപാടുകളിൽ ഒരിക്കലും അദ്ദേഹം വിട്ടുവീഴ്‌ച്ച ചെയ്തിരുന്നില്ല. എടുത്തിരുന്ന നിലപാടുകൾ എത്ര തീവ്രമായിരുന്നുവെങ്കിലും അത് തുറന്ന് പറയാൻ ഒരിക്കലും മടി കാണിച്ചിരുന്നില്ല. പാകിസ്താൻ ക്രിക്കറ്റ് ടീം ഇന്ത്യയിൽ പരമ്പരയ്‌ക്ക് എത്തുമെന്ന് അറിയിച്ചപ്പോൾ എതിർപ്പ് പ്രകടിപ്പിച്ച രാഷ്‌ട്രീയ നേതാവ് അദ്ദേഹം മാത്രമായിരുന്നു. നിങ്ങൾ ആദ്യം അതിർത്തി കടന്ന് ഇന്ത്യയിലേക്കുളള തീവ്രവാദ പ്രവർത്തനം അവസാനിപ്പിക്കൂ, എന്നിട്ടാകാം ക്രിക്കറ്റ് എന്നായിരുന്നു താക്കറെയുടെ താക്കീത്. ക്രിക്കറ്റും രാഷ്‌ട്രീയവും കൂട്ടികലർത്തരുതെന്ന എതിരാളികളുടെ വിമർശനം താക്കറെയെ ഒരിക്കലും അലോസരപ്പെടുത്തിയിരുന്നില്ല.

പറഞ്ഞ വാക്കുകളിൽ ഉറച്ച് നിൽക്കുക എന്നതായിരുന്നു ഈ മുൻ ചിത്രകാരന്റെ നിലപാട്. അതുകൊണ്ട് രാഷ്‌ട്രീയമായി എതിർക്കുമ്പോഴും താക്കറെ എന്ന മെലിഞ്ഞ മനുഷ്യനെ എന്നും അർഹിച്ച ആദരവോടെയാണ് വിമർശകർ പോലും കണ്ടിരുന്നത്. ശരദ്പവാർ, ചവാൻ തുടങ്ങിയ പ്രബലർ വാണിരുന്ന മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തിൽ താക്കറെയുടെ ശബ്ദം എന്നും മുഴങ്ങി കേട്ടിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾക്കായി ദേശീയ മാദ്ധ്യമങ്ങളും അന്താരാഷ്‌ട്ര ലേഖകരും എന്നും മുംബൈയിലുളള വസതിയായ മാതോശ്രീയിലേക്ക് കാതോർത്തിരുന്നു.

അധികാരത്തിന് പുറത്ത് നിൽക്കുമ്പോഴും തന്റെ അഭിപ്രായങ്ങളിലൂടെ സർക്കാരുകളെ സ്വാധീനിക്കാൻ കഴിവുളള രാഷ്‌ട്രീയ നേതാവായിരുന്നു താക്കറെ. എന്നാൽ അധികാരത്തോട് ഒരിക്കലും അദ്ദേഹത്തിന് താൽപര്യമുണ്ടായിരുന്നില്ല. 1994ൽ ശിവസേന-ബിജെപി സഖ്യം മഹാരാഷ്‌ട്രയിൽ അധികാരത്തിൽ എത്തിയപ്പോൾ മുഖ്യമന്ത്രി സ്ഥാനം താക്കറെയുടെ പാർട്ടിക്കായിരുന്നു. എന്നാൽ അദ്ദേഹം ഭരണത്തിൽ നിന്ന് ഒഴിഞ്ഞു നിന്ന് മാതൃക കാട്ടി.

2012ൽ ലോകത്ത് നിന്ന് വിട പറയുന്നത് വരെ താക്കറെ എന്ന രാഷ്‌ട്രീയതന്ത്രജ്ഞനും ശിവസേനയ്‌ക്കും ദേശീയ രാഷ്‌ട്രീയത്തിൽ വ്യക്തമായ മേൽവിലാസുണ്ടായിരുന്നു. എന്നാൽ താക്കറെയുടെ കാലശേഷം പാർട്ടിയുടെ ചുമതല ഏറ്റെടുത്ത മകൻ ഉദ്ധവ് ആദർശത്തിലും നിലപാടിലും വിട്ടുവീഴ്‌ച്ച ചെയ്തു. ഹിന്ദുത്വ പ്രത്യയശാസ്ത്രം അടിയറവച്ചതിന്റെ ഫലമാണ് ഇപ്പോൾ ഉണ്ടായ ഈ നാണംകെട്ട പടിയിറക്കം.

ബാൽതാക്കറെ എക്കാലത്തും എതിർത്തിരുന്ന പ്രത്യയസാസ്ത്രമായിരുന്നു കോൺഗ്രസിന്റേത്. നെഹ്‌റു കുടുംബത്തിനെയും അതിലെ പിൻമുറക്കാരെയും ശക്തമായ ഭാഷയിൽ തന്നെ വിമർശിച്ചു. എന്നാൽ സോണിയാ ഗാന്ധിയോടും ശരദ്പവാറിനോടും പ്രത്യയശാസ്ത്രം അടിയറവച്ച് സന്ധിചെയ്യാൻ സാക്ഷാൽ താക്കറെയുടെ മകന് യാതൊരു മടിയുമുണ്ടായിരുന്നില്ല എന്നത് ചരിത്രത്തിലെ വലിയ വിരോധാഭാസമായി അവശേഷിക്കുന്നു.

അയോദ്ധ്യയിൽ പോകാൻ ഉദ്ധവ് താക്കറെ പദ്ധതിയിട്ടപ്പോൾ ശരദ്പവാർ മുടക്കി. കശ്മീരിൽ 370 വകുപ്പ് റദ്ദാക്കിയപ്പോൾ അനുകൂലിച്ച് അഭിപ്രായം പോലും പറയാൻ ശിവസേനയ്‌ക്ക് കഴിഞ്ഞില്ല. പവാറിന്റെ തടവറയിലാണ് ഉദ്ധവെന്ന് പാർട്ടിയിൽ വിമതസ്വരം ഉയർത്തിയ ഏക്‌നാഥ് ഷിൻഡെ പറയുന്നു. കോൺഗ്രസിനെയും എൻസിപിയെയും പോലെ ന്യൂനപക്ഷ പ്രീണനം നടത്താൻ ഉദ്ധവ് തയ്യാറായപ്പോൾ കാലിനടിയിലെ മണ്ണ് ചോർന്ന് പോകുന്നത് മനസ്സിലാകാനുളള രാഷ്‌ട്രീയ വിവേകം പോലും ഇല്ലാതെ പോയി. ചരിത്രത്തിൽ പരാജയപ്പെട്ട രാഷ്‌ട്രീയ നേതാവായി മാറാനാണോ ഉദ്ധവിന്റെ വിധിയെന്ന് വരും കാലം തെളിയിച്ചേക്കും.

Tags: ncpshivsenaHindutvabal thackrey
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

Latest News

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies