ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് മത്സരിക്കുമെന്ന് ഇന്ത്യൻ വംശജനും ക്യാബിനറ്റ് മന്ത്രിയുമായ ഋഷി സുനക്. പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ബോറിസ് ജോൺസൻ രാജിവെച്ച പശ്ചാത്തലത്തിലാണ് കൺസർവേറ്റീവ് പാർട്ടിയിലെ പ്രമുഖ നേതാവും മുൻ ധനകാര്യ മന്ത്രിയുമായ ഋഷി മത്സരിക്കുന്നത്. ലിസ് ട്രസ്സ്, ജെർമീ ഹണ്ട് എന്നിവരാണ് സ്ഥാനാർത്ഥികളാകാൻ സാദ്ധ്യതയുള്ളവർ.
ബ്രിട്ടനിലെ രാഷ്ട്രീയത്തിന്റെ മൂല്യവും സംസ്കാരവും പരിരക്ഷിക്കേണ്ട കടമ ഒരോരുത്തരുടേയുമാണ്. ഭരണകൂടത്തിനും രാജ്യത്തിനുമേറ്റ കളങ്കം എത്രയും പെട്ടന്ന് കഴുകിക്കളയേണ്ടതിന് ഏറ്റവും അനുഭവസമ്പന്നരായവർ മത്സരിക്കണമെന്നാണ് തീരുമാനം.
ഇത് സ്വപ്ന തുല്യമായ ഒരു അവസരമാണ്. ഇത് ബ്രിട്ടനാണ്. ഞങ്ങളുടെ സ്വന്തം രാജ്യമാണ്. നിരവധിപേർക്ക് മികച്ച ഭാവി സമ്മാനിക്കുന്ന രാജ്യമാണ്. ഈ രാജ്യത്തെ എല്ലാ പൗരന്മാർക്കും അവരുടെ കുട്ടികൾക്കും മികച്ച ഭാവിയുണ്ടാകണം. അവർ സുരക്ഷിതമായിരിക്കണം. അതിനായിട്ടാണ് ഞാൻ രാഷ്ട്രീയത്തിലേയ്ക്കിറങ്ങിയതെന്നും സുനക് പറഞ്ഞു.
Comments