വാഷിംഗ്ടൺ: യുവതിയെ ബെൽറ്റ് കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി പീഡനത്തിനിരയാക്കിയ അജ്ഞതനായി പൊലീസ് തിരച്ചിൽ ഊർജ്ജിതം. പാർക്ക് ചെയ്ത രണ്ട് കാറുകൾക്ക് നടുവിലായിരുന്നു അതിക്രമം. അടുത്തുള്ള ആശുപത്രിയിലേക്ക് നടന്നു പോവുകയായിരുന്നു 45-കാരി. ന്യൂയോർക്കിലെ ബ്രോങ്ക്സിലാണ് സംഭവം.
ക്രൂരകൃത്യത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. 45-കാരിയായ സ്ത്രീയാണ് ആക്രമണത്തിന് ഇരയായതെന്നാണ് വിവരം. പുലർച്ചെ മൂന്ന് മണിയോടെയാണ് അതിക്രമം. വെളുത്ത തുണി കൊണ്ട് മുഖം മറിച്ചാണ് അക്രമി എത്തിയത്. സ്ത്രീ മുന്നോട്ട് നടന്നു നീങ്ങവേ ബെൽറ്റ് കഴുത്തിലിട്ട് പുറകിലേക്ക് വലിച്ചു. തുടർന്ന് അവരെ വലിച്ചിഴച്ച് കാറിന് പുറകിലെത്തിച്ച് പീഡിനത്തിനിരയാക്കുകയായിരുന്നു.
JUST IN: Woman strangled by a belt while getting dragged in between two cars where she was assaulted.
The video was posted online with little information besides that it happened in New York.
Crimes against women continue to plague NYC. Just yesterday for example, a 17-year-old… pic.twitter.com/hwzSJ2rUYI
— Collin Rugg (@CollinRugg) May 9, 2024
സംഭവത്തിന് പിന്നാലെ അക്രമി കടന്നു കളഞ്ഞു. പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി ന്യൂയോർക്ക് പൊലീസ് അറിയിച്ചു. പരസ്പരം അറിയാവുന്നവരാണ് ഇരുവരുമെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.