ശ്രീനഗർ : കാർഗിൽ വിജയദിവസ് ആഘോഷത്തിന്റെ മുന്നോരുക്കങ്ങൾ വിലയിരുത്തി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് . കാർഗിൽ യുദ്ധ സ്മാരകത്തിൽ 23-ാമത് കാർഗിൽ വിജയ് ദിവസ് അനുസ്മരണത്തിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ സൈന്യം. ഈ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാനാണ് കേന്ദ്ര പ്രതിരോധ മന്ത്രി ഞായറാഴ്ച ജമ്മു കശ്മീരിലെത്തിയത്. സേവനമനുഷ്ഠിക്കുന്നവരും വിരമിച്ചവരും കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികരും, വീരമൃത്യു വരിച്ച സൈനികരുടെ അടുത്ത ബന്ധുക്കളും അനുസ്മരണത്തിൽ പങ്കെടുക്കും.
സന്ദർശന വേളയിൽ ജമ്മുവിൽ ഡ്യൂട്ടിക്കിടെ ജീവൻ നഷ്ടപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളുമായി സിംഗ് സംസാരിച്ചു.’രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചവരെ സ്മരിക്കും. നമ്മുടെ സൈന്യം എന്നും രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്യുകയാണ്. 1999 ലെ യുദ്ധത്തിൽ നമ്മുടെ ധീരരായ നിരവധി സൈനികർ ജീവൻ ബലിയർപ്പിച്ചു, ഞാൻ അവരെ നമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
1962 ൽ നെഹ്റു പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് ചൈന ലഡാക്കിലെ ചില പ്രദേശങ്ങൾ പിടിച്ചെടുത്തത്. നെഹ്റുവിന്റെ ഉദ്ദേശ്യങ്ങളെ താൻ ചോദ്യം ചെയ്യുന്നില്ല. എന്നാൽ ആ ഉദ്ദേശ്യങ്ങൾ രാജ്യത്തിന്റെ നയവുമായി കൂട്ടിക്കലർത്തരുത്. പക്ഷെ ഇന്ന് ഇന്ത്യ ഏറ്റവും കരുത്തരായ രാജ്യങ്ങളിൽ ഒന്നായി മാറിയതായും പ്രതിരോധമന്ത്രി പറഞ്ഞു.
പാകിസ്താൻ നുഴഞ്ഞു കയറ്റക്കാർക്കെതിരെയാണ് 1999 മെയ് 8 മുതൽ 1999 ജൂലൈ 26 വരെ കാർഗിൽ യുദ്ധം നടന്നത്. കാശ്മീരിൽ ഇന്ത്യയും പാകിസ്താനും തത്ത്വത്തിൽ അംഗീകരിച്ചിരിക്കുന്ന നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യൻ പ്രദേശത്തേക്ക് പാകിസ്താനി പട്ടാളവും തീവ്രവാദികളും നുഴഞ്ഞു കയറിയതാണ് ഈ യുദ്ധത്തിനു കാരണമായത്. ഒടുവിൽ അസാധ്യമായ ഭൂപ്രദേശങ്ങളുടെയും കഠിനമായ കാലാവസ്ഥയുടെയും അപകടങ്ങളെ അതിജീവിച്ച് ധീരമായി എതിരാളികൾക്കെതിരെ പോരാടിയ ഇന്ത്യൻ സൈന്യം ഒടുവിൻ വിജയം നേടി.
കാർഗിൽ യുദ്ധത്തിൽ രാജ്യത്തിനുണ്ടായത് കനത്ത നാശനഷ്ടങ്ങളാണ്. നിരവധി സൈനീകർ വീരമൃത്യു വരിച്ചു. പീരങ്കികളും തോക്കുകളും മറ്റും പ്രതിരോധം തീർത്ത യുദ്ധത്തെ ധീരമായിട്ടാണ് സൈനീകർ നേരിട്ടത്.നമ്മുടെ സൈനികരുടെ ധീരതയും അചഞ്ചലമായ നിശ്ചയദാർഢ്യവും 55 ദിവസത്തെ യുദ്ധത്തിൽ കണാൻ സാധിച്ചിരുന്നു. ഇത് പ്രദേശത്തിൽ നിന്ന് ഒഴിയാൻ ശത്രുസൈന്യത്തെ നിർബന്ധിതരാക്കി.എല്ലാ വർഷവും ജൂലൈ 26 നാണ് കാർഗിൽ വിജയ് ദിവസ് ആഘോഷിക്കുന്നത്. ിലവിൽ ദ്രാസിൽ ഇതിനുളള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇത്തവണ വിജയ് ദിവസ് ജൂലൈ 24 മുതൽ 26 വരെ കാർഗിൽ യുദ്ധ സ്മാരകത്തിൽ നടക്കും.
Comments