പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവതി കൊല്ലപ്പെട്ടു. കാവുണ്ടിക്കൽ പ്ലാമരത്ത് മല്ലീശ്വരിയാണ് (45) കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. പുലർച്ച രണ്ടരയോടെയാണ് സംഭവം.
വനത്തിനോട് ചേർന്നാണ് മല്ലേശ്വരിയുടെ വീട്. രാത്രി ശബ്ദം കേട്ടു പുറത്ത് ഇറങ്ങി നോക്കിയപ്പോൾ ആണ് കാട്ടാന ആക്രമിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ജനവാസ മേഖലയിൽ ഇറങ്ങിയ ആന, വനം വാച്ചർമാർ എത്തുമ്പോഴഏക്കും കാട്ടിലേക്ക് തിരികെ കയറിയിരുന്നു. ഉൾക്കാട്ടിലേക്ക് മടങ്ങാതിരുന്ന ആന, ഇന്ന് പുലർച്ചെയാണ് വീണ്ടും ഇറങ്ങിയത്. മൃതദേഹം അഗളി ആശുപത്രിയിലേക്ക് മാറ്റി.
ഒരു മസത്തിനിടെ സംസ്ഥാനത്ത് ഇത് മൂന്നാമത്തെ ആളാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. രണ്ട് ആഴ്ചയ്‌ക്ക് മുൻപ് കണ്ണൂർ ആറളംഫാമിൽ കർഷകനായ ദാമുവാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മൂന്നാഴ്ച മുൻപ് പ്രഭാതസവാരിയ്‌ക്കിറങ്ങിയ പാലക്കാട് ധോണി സ്വദേശി ശിവരാമനെ (60) ചവിട്ടിക്കൊന്നിരുന്നു.
Comments