പ്രധാനമന്ത്രിയെ ആക്രമിക്കാനും ഭരണഘടന അട്ടിമറിക്കാനും പോപ്പുലർ ഫ്രണ്ടിന്റെ ശ്രമം; കേരളത്തിലും അന്വേഷണം ഊർജ്ജിതമാക്കി എൻഐഎ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

പ്രധാനമന്ത്രിയെ ആക്രമിക്കാനും ഭരണഘടന അട്ടിമറിക്കാനും പോപ്പുലർ ഫ്രണ്ടിന്റെ ശ്രമം; കേരളത്തിലും അന്വേഷണം ഊർജ്ജിതമാക്കി എൻഐഎ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2022, 05:28 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ബീഹാറിൽ പോപ്പുലർ ഫ്രണ്ട് ഭീകരവാദ പരിശീലന ക്യാമ്പ് നടത്തിയ കേസിൽ അന്വേഷണം ഊർജ്ജിതമാക്കി എൻഐഎ. ദർബംഗ ഉൾപ്പടെ പതിനാല് ഇടങ്ങളിൽ അന്വേഷണ സംഘം പരിശോധന നടത്തി. പരിശീലന ക്യാമ്പിൽ കേരളത്തിൽ നിന്നുള്ള യുവാക്കളും പങ്കെടുത്തു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തും അന്വേഷണം നടത്തുന്നുണ്ട്.

ഫുൽവാരി ഷെരീഫ് നഗറിലാണ് പോപ്പുലർ ഫ്രണ്ട് ഭീകരവാദ പരിശീലന ക്യാമ്പ് നടത്തിയത്. ക്യാമ്പിൽ പങ്കെടുത്ത് യുവാക്കൾക്ക് ആയുധ പരിശീലനം നൽകുകയും ചെയ്തിരുന്നു. ഷെരീഫ് നഗർ കൂടാതെ പട്‌ന , ദർബംഗ തുടങ്ങി ബീഹാറിലെ പതിനാല് ഇടങ്ങളിലാണ് എൻഐഎ സംഘം പരിശോധന നടത്തിയത്. ക്യാമ്പ് സംഘടിപ്പിച്ചവർക്ക് വിദേശത്ത് നിന്ന് സാമ്പത്തിക സഹായം ലഭിച്ചതിന്റെ രേഖകൾ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

പോപ്പുലർ ഫ്രണ്ട് പരിശീലന ക്യാമ്പിൽ കേരളം, തമിഴ്നാട്, ബംഗാൾ, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തിട്ടുണ്ടെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലും ഇതിനോടകം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്യാമ്പിൽ പങ്കെടുത്തത് ആരൊക്കെയാണെന്നും അവർ ഏത് രീതിയിലുള്ള രാജ്യവിരുദ്ധ പ്രവർത്തനമാണ് നടത്തുന്നത് എന്നുമാണ് എൻഐഎ അന്വേഷിക്കുന്നത്. കേരളം, തമിഴ്നാട് എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പോപ്പുലർ ഫ്രണ്ടിന്റെ സായുധ സംഘങ്ങൾ സജീവമാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ ഗൂഢാലോചന നടത്തിയതിന് പിടിയിലായ പോപ്പുലർ ഫ്രണ്ട് ഭീകരർ മുഹമ്മദ് ജലാവുദ്ദീൻ, അത്തർ പർവേസ് എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ബീഹാറിലെ ആയുധ പരിശീലന ക്യാമ്പിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ 2047 ൽ ഇന്ത്യയെ ഇസ്ലാമിക ഭരണത്തിന് കീഴിലാക്കുന്നതിനുള്ള നിർദ്ദേശങ്ങളുൾപ്പെടുന്ന രേഖകളും കണ്ടെടുത്തിരുന്നു.

രാജ്യത്തെ എല്ലാ വീടുകളിലും പോപ്പുലർ ഫ്രണ്ട് ആശയം എത്തിക്കണമെന്ന് സർക്കുലറിൽ പറഞ്ഞിരുന്നു. ആയുധ പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കാൻ ജനവാസം കുറഞ്ഞ പ്രദേശങ്ങൾ തിരഞ്ഞെടുക്കണം. ഇതിനായി മുസ്ലീം ഭൂരിപക്ഷ മേഖലകളിൽ ഭൂമി വാങ്ങി കൂട്ടണം. ഇവിടങ്ങളിൽ ആയുധ സംഭരണം നടത്തണം. ഇത്തരത്തിൽ സ്വന്തമായി സൈന്യത്തെ സജ്ജീകരിക്കണമെന്നും സർക്കുലറിൽ നിർദ്ദേശിക്കുന്നു.

രാജ്യത്തെ 10 ശതമാനം മുസ്ലീങ്ങൾ തങ്ങൾക്കൊപ്പം നിന്നാൽ ഭീരുക്കളായ ഭൂരിപക്ഷത്തെ അടിച്ചമർത്തി തങ്ങളുടെ രാജ്യം സ്ഥാപിക്കാൻ കഴിയുമെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് ആത്മവിശ്വാസം ഉണ്ടെന്ന് മാർഗരേഖയിൽ അവകാശപ്പെടുന്നു.

Tags: Narendra ModiPFIprime minister2047
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

Latest News

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies